അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി കേരളത്തില്‍ ഒരിക്കലും നേട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സീറ്റ് നേടുമെന്ന് പറയാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയതെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ എന്‍ ഡി എയുടെ ഭാഗമാക്കാനായി കോര്‍പ്പറേറ്റുകളില്‍ നിന്നും പിരിച്ച കോടികള്‍ കേരളത്തില്‍ ഒഴുക്കുകയാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. സംഘപരിവാറിന് കേരളത്തില്‍ അടിത്തറ കെട്ടാനുള്ള ബി ജെ പിയുടെ നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ വന്ന്, എഴുപത് പ്ലസ് നേടി കേരളം പിടിക്കുമെന്ന് പറഞ്ഞ് പോയ ആളാണ്. ഇപ്പോൾ വരുന്ന പാർലമെന്റ് ഇലക്ഷനിൽ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നത്. അമിത് ഷായുടെ മോഹം ഈ നാട്ടിൽ വിലപ്പോവില്ല.
ന്യൂനപക്ഷ വിഭാഗങ്ങളെ എൻ ഡി എയുടെ ഭാഗമാക്കാനായി വരുന്ന അമിത് ഷായുടെ കൈയ്യിലുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ഇതിനെ മറികടക്കാൻ കോർപ്പറേറ്റുകളിൽ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്.
കോർപ്പറേറ്റുകളിൽ നിന്നും ശേഖരിച്ച 1200 കോടി രൂപ, കേരളത്തിൽ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി ജെ പിയുടെ ഇത്തരം നീക്കങ്ങളെ കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണ്.
കേരളത്തിലെ എൽ ഡി എഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതുകൊണ്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകയാണ്. എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ സമീപനം സ്വീകരിക്കുന്നില്ല?
ജനങ്ങൾ മറുപടി ആഗ്രഹിക്കുന്നുണ്ട്.
Photo courtesy : Google /images may be subject to copyright