ബലാത്സംഗക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ബിനോയി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി പുറപ്പെടുവിപ്പിച്ചത്.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം. ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിളുകൾ കൈമാറണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, ഒരാളുടെ ആള്‍ ജാമ്യവും വേണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ചെങ്കിലും വിധി പറയൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright