ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി. പുളിക്കല്‍, കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എന്നിവരാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ.
ഇതുവരെ നിയമസഭയിലേക്ക് മത്സരിക്കാത്ത പുതുമുഖങ്ങളെയാണ് എൽഡിഎഫ് സ്ഥാനാർഥികളായി രംഗത്തിറക്കിയിരിക്കുന്നത്. യുവാക്കൾ എന്നതും ശ്രദ്ധേയമാണ്. മഞ്ചേശ്വരത്ത് അവസാന നിമിഷമാണ് ശങ്കർ റേയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അവസാനംവരെ സാധ്യത കൽപിച്ചിരുന്നത് സി എച്ച് കുഞ്ഞമ്പുവിനായിരുന്നു. കന്നഡഭാഷ വിഭാഗം കൂടതലുള്ള പ്രദേശമാണ് മഞ്ചേശ്വരം അതിനാൽ ആ വിഭാഗത്തിൽ നിന്നുള്ള ആളെ സ്ഥാനാർത്ഥിയാകുന്നത് ഗുണം ചെയ്യുമെന്നുള്ളതിനാലാണ് ശങ്കർ റേയെ അവസാന നിമിശം സ്ഥാനാർത്ഥിയാക്കിയത്.
എന്നാൽ വട്ടിയൂർക്കാവിലാകട്ടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയതായിരുന്നു. എന്നാൽ 2015ലെ തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നിലെത്തി. ഈ സാഹചര്യത്തിലാണ് മേയര്‍ ആയിട്ടുള്ള പ്രശാന്തിനെ തന്നെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ മകനും അഭിഭാഷകനുമാണ് എറണാകുളത്ത് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട മനു റോയ്, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് അരൂരില്‍ മത്സരിക്കുന്ന മനു സി. പുളിക്കല്‍, കോന്നിയില്‍ സ്ഥാനാര്‍ഥിയാകുന്ന കെ.യു. ജനീഷ് കുമാര്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റാണ്.
സാമുദായിക പരിഗണന നോക്കിയല്ല സ്ഥാനാര്‍ഥി നിര്‍ണയമെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇടത് മുന്നണി വലിയ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright