ഓപറേഷൻ വന്ദേഭാരതിൻ്റെ രണ്ടാം ദിവസമായ ഇന്ന് കേരളത്തിലേക്ക് എത്തുന്നത് രണ്ടു വിമാനങ്ങള്‍.
ഓപറേഷൻ വന്ദേഭാരതിൻ്റെ രണ്ടാം ദിവസമായ ഇന്ന് കേരളത്തിലേക്ക് എത്തുന്നത് രണ്ടു വിമാനങ്ങളാണ്. റിയാദില്‍ നിന്ന് കരിപ്പൂരിലേക്കും ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുമാണ് പ്രവാസിമലയാളികളുടെ ഇന്നത്തെ യാത്ര. ആരോഗ്യപരിശോധനയ്ക്കു ശേഷമായിരിക്കും യാത്രാനുമതി. ബഹ്റൈനിൽ നിന്നും സൗദിയിൽ നിന്നും റാപിഡ് ടെസ്റ്റ് നടത്താതെയാണ് യാത്രക്കാരുമായി വിമാനം തിരിക്കുന്നത്.
യാത്രക്കാര്‍ക്കു പനി ജലദോഷം, ചുമ തുടങ്ങിയ പ്രാഥമിക രോഗ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സൌദിയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റജിസ്റ്റർ ചെയ്ത അറുപതിനായിരം പ്രവാസികളിൽ നിന്ന് തിരഞ്ഞെടുത്ത 162 പേർക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്, രാത്രി ഏഴരയോടെ കരിപ്പൂരില്‍ എത്തിച്ചേരും.
അതേസമയം, ബഹ്റൈൻ രാജ്യന്തര വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനം ഇന്ത്യൻ സമയം സമയം വൈകിട്ട് ഏഴിനാണ് പുറപ്പെടുന്നത്. ബഹ്റൈനിൽ റജിസ്റ്റർ ചെയ്ത പന്ത്രണ്ടായിരത്തോളം പ്രവാസികളിൽ നിന്ന് 177 പേരാണ് യാത്രക്കൊരുങ്ങുന്നത്. 16,800 രൂപയോളമാണ് ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക്.
റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുന്നത് നൂറ്റിഅമ്പത്തിരണ്ടുപേരുമായാണ്. നാലു കുട്ടികളെ കൂടാതെ വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടു ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍ എന്നീ യാത്രക്കാരാണ് വിമാനത്തിലുള്ളത്.
കുവൈത്തിനും ഇന്ത്യയ്ക്കും ഇടയിലെ ആശയ കുഴപ്പങ്ങള്‍ പരിഹരിച്ചതിനാല്‍ കുവൈത്ത് കൊച്ചി വിമാന സര്‍വീസ് നാളെ ഉണ്ടാകുമെന്നു ഉറപ്പിക്കാം.
Photo Courtesy : Google/ images are subject to copyright