മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം കർശനമായി ഏര്‍പ്പെടുത്താന്‍ സിപിഎം തീരുമാനം.
മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം കർശനമായി ഏര്‍പ്പെടുത്താന്‍ സിപിഎം തീരുമാനം. കണ്‍സള്‍ട്ടന്‍സി കരാറുകളിലെ ചട്ടലംഘനത്തില്‍ തുടങ്ങി സ്വര്‍ണക്കടത്ത് കേസുവരെയുള്ള ആക്ഷേപങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന വാദം ശക്തമായിരിക്കെയാണ് പെരുമാറ്റ ചട്ടം ഉറപ്പാക്കാന്‍ സിപിഎം തീരുമാനിച്ചത്.
എല്ലാ സിപിഎം മന്ത്രിമാരുടേയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം. ഈ മാസം 23 നാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ നേരിട്ട് പങ്കെടുക്കും.
സ്വര്‍ണ്ണക്കടത്തു കേസിൻ്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടാനാണ് തീരുമാനം. മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടി പ്രതിനിധികളെ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കാനോ പാര്‍ട്ടി വേദികളില്‍ യഥാസമയം ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ പലരും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്.
Photo Courtesy : Google/ images are subject to copyright