ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണത്തെക്കുറിച്ച് ഇനി സി.ബി.ഐ അന്വേഷിക്കും.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബീഹാര്‍ സര്‍ക്കാരിൻ്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
ബീഹാറില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിൻ്റെ അന്വേഷണം മുംബയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് സുശാന്ത് സിംഗിൻ്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.
ഇന്നലെയാണ് ബീഹാര്‍ സര്‍ക്കാര്‍ സുശാന്തിൻ്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ശുപാര്‍ശ ചെയ്തത്. സുശാന്തിൻ്റെ അച്ഛന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. നടന്‍ മരിച്ചിട്ട് 50 ദിവസം കഴിഞ്ഞു. ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Photo Courtesy : Google/ images are subject to copyright