താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു.
വിവിധ സര്‍കാര്‍ അര്‍ധസര്‍കാര്‍ വകുപ്പുകളിലായി 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍കാരിൻ്റെ വിവിധ ഉത്തരവുകള്‍ മരവിപ്പിക്കാന്‍ ഹൈകോടതി ഉത്തരവ്. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കണം. പിഎസ്‍സി ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
പി എസ് സി റാങ്ക് ജേതാക്കള്‍ സമര്‍പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിവിധ വകുപ്പുകള്‍ക്ക് നോടിസ് അയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കില, കെല്‍ട്രോണ്‍, ഈറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരത മിഷന്‍, യുവജന കമീഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, എല്‍ബിഎസ്, വനിതാ കമിഷന്‍, സ്‌കോള്‍ കേരള, തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചിരിക്കുന്നത്.
വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തല്‍ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് ജേതാക്കള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടമാണ് ഹാജരായത്.
Photo Courtesy : Google/ images are subject to copyright