ഓക്സിജൻ ലഭിക്കാതെ കർണാടകയിലെ ആശുപത്രിയിൽ 24 രോഗികൾ മരിച്ചു.
കർണാടകയിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ആശുപത്രിയിൽ ആണ് സംഭവം. രാത്രി 12നും പുലർച്ചെ 2നും ഇടയിൽ ആണ് ഓക്സിജൻ തീർന്നുപോയത്. വെൻ്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്നവർ ആണ് മരിച്ചത്. കോവിഡ് ബാധിതരല്ലാത്തവരും മരിച്ചവരിലുൾപ്പെടുന്നു. സംഭവത്തെകുറിച്ചുള്ള റിപ്പോർട്ട് കാത്തിരിക്കുകയാണ് എന്ന് ജില്ലാ മജിസട്രേറ്റ് സുരേഷ് കുമാർ അറിയിച്ചു.
മുഖ്യമന്ത്രി യെടിയൂരപ്പ മജിസ്‌ട്രേറ്റുമായി സംസാരിച്ചു. മുഖ്യമന്ത്രി നാളെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. കലബുർഗിയിൽ ശനിയാഴ്ച ഇതിനു സമാനമായ സംഭവം ഉണ്ടായിരുന്നു.
ആശുപത്രിയിൽ 4 കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. സംസ്ഥാനത്തു ഞായറാഴ്ച 37733 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്, കൂടാതെ 217 പേർ മരിച്ചു. എന്നാൽ മരണ സംഖ്യ ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.
Photo Courtesy : Google/ images are subject to copyright