എൻ.ഡി.എ. സ്ഥാനാർഥിയാകുന്നതിന് സി .കെ. ജാനു ബി.ജെ.പി.യോട് 10 കോടി രൂപ ആവശ്യപ്പെട്ടന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത…
എൻ.ഡി.എ. സ്ഥാനാർഥിയാകുന്നതിന് സി .കെ. ജാനു ബി.ജെ.പി.യോട് 10 കോടി രൂപ ആവശ്യപ്പെട്ടന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ.സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ പ്രതിരോധത്തിലായ ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴൽപ്പണമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ നേരത്തെ പുറത്തായിരുന്നു. പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് ആ സംഭാഷണത്തിലുണ്ടായിരുന്നത്. പ്രസ്തുത ഫോൺ സംഭാഷണം ശരിയാണെന്നും താൻ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.
Photo Courtesy : Google/ images are subject to copyright