കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും ഉൾപ്പരിവർത്തനം
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും ഉൾപ്പരിവർത്തനം വന്ന ഡെൽറ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് അതീവ വ്യാപനശേഷിയും മാരക വുമായ കോവിഡ് വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായി മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഐസിഎംആർ ഉൾപ്പെടെവയുടെ മുന്നറിയിപ്പ്.
കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണ സംഖ്യ ഇരട്ടിയാണ്. ഏപ്രിൽ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കിൽ 19 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ചില സംസ്ഥാനങ്ങളിൽ പഴയ മരണനിരക്കുകൂടി ചേർത്തതാണ് ഇത്തരത്തിൽ മരണ സംഖ്യ കൂടാൻ കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഏപ്രിൽ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1.18 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.
Photo Courtesy : Google/ images are subject to copyright