ജമ്മുവില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ 6 കിലോ സ്‌ഫോടക വസ്തു കണ്ടെത്തി.
ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആറ് കിലോയോളം തൂക്കംവരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. നഗരത്തിലെ തിരക്കേറിയ മേഖലയിൽ സ്ഥാപിക്കാനിരുന്ന സ്ഫോടക വസ്തുക്കളാണ് പോലീസ് കണ്ടെടുത്തത്. ഇതിലൂടെ വലിയ സ്ഫോടന പദ്ധതിയാണ് ജമ്മു പോലീസ് ഇല്ലാതാക്കിയത്.
വ്യോമത്താവളത്തിലെ രണ്ടു സ്ഫോടനങ്ങൾക്കും സ്ഫോടക സാമഗ്രികൾ വഹിക്കുന്ന ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ ഒരു ലഷ്കർ -ഈ- തൊയ്ബ ഭീകരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരണം വന്നതോടെ അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ടെന്നും പിടിയിലായ വ്യക്തിയെ ചോദ്യം ചെയ്തുവരികയാണെന്നും സ്ഫോടനത്തിൽ കൂടുതൽ പേരെ ഉടൻ പിടികൂടാനുള്ള സാധ്യതയുണ്ടെന്നും ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright