ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ ‘ദി അമേരിക്കന്‍ ഡ്രീം’
ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ എന്ന് കണക്കാക്കപ്പെടുന്ന ‘ദി അമേരിക്കന്‍ ഡ്രീം’ അടുത്തിടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. 30.54 മീറ്റര്‍ നീളമുള്ള കാറിന്റെ വലുപ്പം വെളിപ്പെടുത്തുന്ന ഫോട്ടോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അതിന്റെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അനുസരിച്ച്, 1986 ല്‍ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ കസ്റ്റമൈസര്‍ ആയ ജെയ് ഓര്‍ബെര്‍ഗ് ആണ് ഈ കാര്‍ ആദ്യം നിര്‍മ്മിച്ചത്. മുന്‍ വര്‍ഷങ്ങളില്‍, 60 അടിയായിരുന്നു കാറിന്റെ നീളം. ഇതിന് 26 ചക്രങ്ങള്‍ ഉണ്ട്. മുന്നിലും പിന്നിലും സ്ഥാപിച്ചിട്ടുള്ള ഒരു ജോടി വി8 എഞ്ചിനുകളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കുറച്ച് അധികം മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം, ഇപ്പോള്‍ കാര്‍ 30.5 മീറ്റര്‍ കൂടി നീട്ടിയിരിക്കുകയാണ്. ഉദാഹരണത്തിന് ആറ് ഹോണ്ട സിറ്റി സെഡാനുകള്‍ നിരത്തിയിട്ടതിനേക്കാള്‍ നീളം വരും ഈ കാറിന്. 1976ലെ കാഡിലാക് എല്‍ഡൊറാഡോ ലിമോസിനുകളെ അടിസ്ഥാനമാക്കിയുള്ളതാണ് “ദി അമേരിക്കന്‍ ഡ്രീം”, രണ്ടറ്റത്തുനിന്നും ഓടിക്കാന്‍ കഴിയുമെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഈ കാര്‍ കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച് ഇടുങ്ങിയ കോണുകളില്‍ തിരിയുന്നതിനായി ഒരു വിജാഗിരി ഉപയോഗിച്ച് മധ്യഭാഗത്ത് യോജിപ്പിച്ചിരിക്കുകയാണ്.
നീളത്തില്‍ മാത്രമല്ല ആഢംബരത്തിലും ഏറെ മുന്നിലാണ് ഈ കാര്‍. ഒരു വലിയ വാട്ടര്‍ബെഡ്, ഡൈവിംഗ് ബോര്‍ഡുള്ള ഒരു നീന്തല്‍ക്കുളം, ഒരു ജാക്കൂസി, ഒരു ബാത്ത് ടബ്, ഒരു മിനി ഗോള്‍ഫ് കോഴ്സ്, ഹെലിപാഡ് എന്നിവയും കാറിന്റെ പ്രത്യേകതകളാണ്. “ഹെലിപാഡ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് സ്റ്റീല്‍ ബ്രാക്കറ്റുകളോടെയാണ്, കൂടാതെ അയ്യായിരം പൗണ്ട് വരെ വഹിക്കാനും ഇതിന് കഴിയും,” ദി അമേരിക്കന്‍ ഡ്രീം പുതുക്കി പണിയുന്നതില്‍ ഏര്‍പ്പെട്ടിരുന്ന മൈക്കല്‍ മാനിങ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് പറഞ്ഞു. റഫ്രിജറേറ്ററുകളും ടെലിഫോണുകളും നിരവധി ടിവി സെറ്റുകളും ഉള്ള ഈ കാറില്‍ ഒരേസമയം 75ലധികം പേര്‍ക്ക് ഇരിക്കാനാകും. തുടക്ക കാലങ്ങളില്‍, കാര്‍ നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെടുകയും പലരും വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെ ചെലവും പാര്‍ക്കിങ് പ്രശ്നങ്ങളും കാരണം, ആളുകള്‍ക്ക് കാറിനോടുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു. ഇബെയില്‍ ഇത് വാങ്ങിയതിന് ശേഷമാണ് മാനിങ് പുനഃരുദ്ധാരണ പദ്ധതി ഏറ്റെടുത്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രകാരം, ഷിപ്പിംഗ്, സാമഗ്രികള്‍, തൊഴിലാളികളുടെ ചെലവ് എന്നിവ ഉള്‍പ്പടെ കാര്‍ പുതുക്കി പണിയുന്നതിന് 250,000 ഡോളറോളം ചെലവ് വന്നിട്ടുണ്ട്. കാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എന്നാല്‍ കാര്‍ റോഡിലിറങ്ങില്ല. ഡെസര്‍ലാന്‍ഡ് പാര്‍ക്ക് കാര്‍ മ്യൂസിയത്തിന്റെ വിശിഷ്ടമായ ക്ലാസിക് കാറുകളുടെ ശേഖരത്തില്‍ ആയിരിക്കും അമേരിക്കന്‍ ഡ്രീമിന്റെ ഇനിയുള്ള സ്ഥാനം.
https://twitter.com/GWR/status/1502686354940911623?s=20&t=C9vo-rjtfDfOx2uPMZS4tA
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona