4967 കിലോമീറ്റര്‍ നീളത്തിൽ റോഡ് പ്ലാസ്റ്റിക്കില്‍ റോഡ് പണിത് കേരളം ചരിത്രത്തിലേക്ക്
സംസ്ഥാനത്ത് നിലവിലുള്ള സംഘടനകളായ ഹരിതകര്‍മ്മസേന, പ്രവര്‍ത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ക്ലീന്‍ കേരള കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതുവരേയ്ക്കും 2800 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം. 734.765 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പൊതുമരാമത്തു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റോഡ് നിര്‍മ്മാണത്തിനായി കമ്പനി കൈമാറിയത്. അതേസമയം, റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കും മറ്റ് അസംസ്‌കൃത വസ്തുക്കളുമാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. 2016 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10214 പദ്ധതികളാണ് ക്ലീന്‍ കേരള കമ്പനി കൈമാറിയ മാലിന്യം ഉപയോഗിച്ച് പൂര്‍ത്തിയാക്കിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona