ഉദയ്പൂരിനെയും രാജ്യത്തെയും ഞെട്ടിച്ച അരുംകൊല; രണ്ടുപേര്‍ പിടിയില്‍, രാജ്യം അതിജാഗ്രതയില്‍
നരേന്ദ്ര മോദിക്കെതിരെയും പ്രതികള്‍ ഭീഷണി മുഴക്കിയതോടെ രാജ്യം അതിജാഗ്രതയില്‍; എന്‍ഐഎ സംഘം ഉദയ്പുരിലെത്തി; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എങ്ങും കനത്ത ജാഗ്രത. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെ കശാപ്പ് കത്തിക്കാണ് പരസ്യമായി തലയറുത്തത്. കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. കൊലപാതകികളെ കസ്റ്റഡിയില്‍ എടുത്തതായി രാജസ്ഥാന്‍ ഡി ജി പി അറിയിച്ചു. രാജ്സമന്‍ദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂര്‍ മേഖലയില്‍ ഇന്‍റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. കര്‍ശ്ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. മതഭ്രാന്തന്മാര്‍ വളരെ അപകടകാരികളാണ്, ഇന്ത്യയില്‍ ഹിന്ദുക്കള്‍ പോലും സുരക്ഷിതരല്ല, – തസ്ലിമ ട്വീറ്റ് ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona