ബി ജെ.പി.യും സി. പി. എമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നു രമേശ് ചെന്നിത്തല
ബി. ജെ.പി.യും സി. പി. എമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുവരുo ഒരേ തൂവല്‍പ്പക്ഷികളാണ്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ എസ്. എഫ്. ഐ. അഴിഞ്ഞാട്ടത്തിനു മുതിരില്ല .സംഭവത്തില്‍ ജനവികാരം പൂര്‍ണ്ണമായും എതിരായതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്കുപോലും ആക്രമണത്തെ തള്ളിപ്പറയേണ്ടിവന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ആശയത്തില്‍ കൈകോര്‍ത്ത സി .പി. എമ്മിന്റെയും ബി. ജെ. പി.യുടെയും അന്തര്‍ധാരയുടെ തുടര്‍ക്കഥയാണ് ഇന്നലെ വയനാട്ടില്‍ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ രാഹുല്‍ ഗാന്ധിയെ അഞ്ചു നാള്‍ 50 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും, സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂര്‍പോലും ചോദ്യം ചെയ്യാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി.മോദിയും പിണറായിയും ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെയാണ്.കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആശയം ഇപ്പോള്‍ പിണറായിയും അണികളും പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുന്നു. ഇതുകൊണ്ടൊന്നും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona