റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയോനാര്‍ഡോ ഡെല്‍ വെച്ചിയോ അന്തരിച്ചു
പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയോനാര്‍ഡോ ഡെല്‍ വെച്ചിയോ അന്തരിച്ചു . ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്പന്നനും പെഴ്സല്‍,ഓക്ക്‌ലീ എന്നീ ബ്രാന്‍ഡുകളുടെ ഉടമയും കൂടിയാണ്. 2022ലെ ഫോബ്സ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലോക കോടീശ്വരന്മാരില്‍ അമ്പത്തിനാലാം സ്ഥാനമാണ് അദ്ദേഹത്തിന് . 1961ല്‍ ലക്സോട്ടിക്ക കമ്പനി ആരംഭിച്ചായിരുന്നു തുടക്കം. 2018 ല്‍ ഫ്രഞ്ച് കമ്പനി എസിലോറിനെ ഏറ്റെടുത്ത് എസിലോര്‍-ലക്സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നല്‍കി . ജോര്‍ജി അര്‍മനി അടക്കം കമ്പനികളുമായി സഹകരിക്കുകയും പിന്നീട് റെയ്ബാന്‍,ഓക്ക്‌ലീ,പെഴ്‌സല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുകയായിരുന്നു . 2000ത്തില്‍ ബിസിനസില്‍ നിന്നും മാറി നിന്നെങ്കിലും 2014 ല്‍ തിരിച്ചെത്തി .1935 മെയ് 22 ന് മിലാനില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ യൗവനത്തിന്റെ ഒരു ഭാഗം അനാഥാലയത്തില്‍ ചെലവഴിക്കുകയും കൗമാരപ്രായത്തില്‍ തന്നെ ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. 1961 ല്‍ അദ്ദേഹം സ്വന്തം കമ്പനിയായ ലക്സോട്ടിക്ക സ്ഥാപിച്ചു. ഒരു ദശാബ്ദത്തിനു ശേഷം, ഉല്‍പ്പാദന പ്രക്രിയയുടെ എല്ലാ ഭാഗങ്ങളും നിയന്ത്രിക്കാനുള്ള തന്ത്രപരമായ തീരുമാനം ഡെല്‍ വെച്ചിയോ ഏറ്റെടുത്തു. ലക്സോട്ടിക്ക സ്വന്തം കണ്ണടകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി, സംയുക്ത സംരംഭങ്ങളിലൂടെ യൂറോപ്പില്‍ വ്യാപിപ്പിക്കുന്നതിന് മുൻപ് ഇറ്റലിയില്‍ ഉടനീളം വിതരണം ചെയ്യുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona