രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എം.പിയുടെ പി.എ ഉള്‍പെടെ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫിസിലെ പേഴ്സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് രാഹുല്‍ എസ്.രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെളളിയാഴ്ച്ച ഉച്ചക്കു ശേഷം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകാനായി അഞ്ചുപേര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച്ച രാവിലെ കല്‍പറ്റ പോലീസ് സ്റ്റേഷനില്‍ അഞ്ചു പേരും ഹാജരായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രതീഷ് കേസിലെ സാക്ഷിയാണ്. നോട്ടീസ് ലഭിച്ച അഞ്ചു പേരില്‍ ഇയാള്‍ ഒഴികെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കരുതല്‍ മേഖല വിഷയത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് കഴിഞ്ഞ ജൂണ്‍ 24ന് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറിയ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ ഓഫിസ് അടിച്ചു തകര്‍ക്കുകയും രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴ വയ്ക്കുകയും ചെയ്തിരുന്നു. അക്രമത്തിനിടെ ഗാന്ധി ചിത്രം തകര്‍ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗാന്ധി ചിത്രം തകര്‍ത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona