എറണാകുളം വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിൽ സംഘര്‍ഷം; ഒരാൾക്ക് കുത്തേറ്റു.
എറണാകുളം വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്.
എറണാകുളം-ഗുരുവായൂര്‍ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഷൈജുവിനാണ് കുത്തേറ്റത്. മറ്റൊരു ബസിലെ കണ്ടക്ടറായ രാധാകൃഷ്ണനാണ് കുത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പേനാക്കത്തി വെച്ചായിരുന്നു ആക്രമണം. മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തര്‍ക്കം തുടങ്ങിയത്. പിന്നീട്, അത് സര്‍വ്വീസ് റോഡിലേക്ക് മാറുകയായിരുന്നു. ഷൈജുവിന് നെഞ്ചിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കുത്തിപ്പരിക്കേല്‍പ്പിച്ച ബസ് കണ്ടക്ടര്‍ രാധാകൃഷ്ണനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona