പെരിയ ദേശീയപാത അടിപ്പാത തകര്‍ന്ന സംഭവം; പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കാസര്‍ഗോഡ് പെരിയയില്‍ ദേശീയപാതയില്‍ അടിപ്പാത തകര്‍ന്നു വീണ സംഭവത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്തു.IPC 336, 338, KP 118 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മനുഷ്യജീവന് അപകടം വരുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനടക്കമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് അടിപ്പാത തകര്‍ന്നത്. അടിപ്പാതയുടെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് കഴിഞ്ഞ ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാനായി നല്‍കിയ ചെറു തൂണുകള്‍ക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകള്‍ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. രാത്രിയും പകലും പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
# Break the chain #Indian Fighters Corona