എല്ലാ ദുരൂഹ മരണങ്ങളിലും ഡി.എന്‍.എ പരിശോധന നിര്‍ബന്ധമാക്കും -ഡി.ജി.പി അനില്‍കാന്ത്

എല്ലാ ദുരൂഹ മരണങ്ങളിലും ഡി.എന്‍.എ പരിശോധന നിര്‍ബന്ധമാക്കും -ഡി.ജി.പി അനില്‍കാന്ത്

കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗക്കൊല തുടങ്ങിയ എല്ലാ ദുരൂഹ മരണങ്ങളിലും ഡി.എന്‍.എ പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ ആദ്യം തന്നെ ഡി.എന്‍.എ പരിശോധന നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കുമെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന തെളിവുകള്‍ ആദ്യം ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കണം. സാമ്ബിള്‍ സുരക്ഷിതമായി സൂക്ഷിക്കാനും സയന്റിഫിക് ഓഫിസര്‍മാര്‍ക്ക് കൈമാറാനും ഡി.ജി.പി നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ ആവശ്യപെടാതിരിക്കുന്നതാണ് പ്രധാനവീഴ്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈം സ്‌പോട്ടില്‍ നിന്ന് ലഭിക്കുന്ന ആവശ്യമായ സാമ്ബിളുകള്‍ മാത്രം ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് സംഭവ സ്ഥലത്തെ പരിശോധനയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളും, ഇരയുടെ ശരീരത്തില്‍നിന്നോ മൃതദേഹത്തില്‍നിന്നോ കിട്ടുന്ന വസ്തുക്കളും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കണം. പിന്നീടുള്ള പരിശോധനകള്‍ക്കായി സൂക്ഷിക്കാന്‍ സാംപിള്‍ സയന്റിഫിക് ഓഫിസര്‍ക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.