കേരളത്തിലെ മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കെതിരെയും ഗുരുതരാരോപണങ്ങളുമായി സ്വപ്ന സുരേഷ്
കേരളത്തിലെ മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കെതിരെയും ഗുരുതരാരോപണങ്ങളുമായി സ്വപ്ന സുരേഷ്. വിജയ് പിള്ള എന്ന വിജേഷ് പിള്ള തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ലൈഫ് മിഷൻ കോഴക്കേസിലേയും സ്വർണ്ണക്കടത്തുകേസിലേയും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള തെളിവുകൾ നശിപ്പിക്കണമെന്നും, നാടുവിട്ട് പലായനം ചെയ്യണമെന്നും, ഇതുവരെ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്ന് പറയണമെന്നും ആവശ്യപ്പെടുകയും മുപ്പത് കോടി രൂപ വാഗ്‌ദാനം ചെയ്തതായും സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.ഒരുവിധ ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്നും , തന്റെ അവസാനശ്വാസംവരെ പോരാടുമെന്നും അവർ പറഞ്ഞു. തന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ ഭീഷണിയുണ്ടെന്നും സ്വപ്ന അറിയിച്ചു. കർണ്ണാടക ആഭ്യന്തരമന്ത്രിക്കും ഇ ഡി യ്ക്കും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും സ്വപ്നയറിയിച്ചു. വിജേഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകളും സ്വപ്ന പുറത്തുവിട്ടു.
Photo Courtesy : Google/ images are subject to copyright