കൊച്ചിയില്‍ ശ്വാസകോശരോഗിയുടെ മരണം വിഷപ്പുക മൂലമെന്ന് ബന്ധുക്കള്‍, ഇനി എത്രമരണങ്ങളുണ്ടാവണം അധികാരികളുടെ കണ്ണുതുറക്കാന്‍

കൊച്ചിയില്‍ ശ്വാസകോശരോഗിയുടെ മരണം വിഷപ്പുക മൂലമെന്ന് ബന്ധുക്കള്‍, ഇനി എത്രമരണങ്ങളുണ്ടാവണം അധികാരികളുടെ കണ്ണുതുറക്കാന്‍

13ാം നാളായിട്ടും വിഷപ്പുക അടങ്ങാതെ കൊച്ചി. കൊച്ചിയില്‍ ശ്വാസകോശരോഗിയുടെ മരണം, വിഷപ്പുക മൂലമെന്ന് ബന്ധുക്കള്‍. കൊച്ചി വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക മൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. പുകമൂലം ലോറന്‍സിന് കടുത്ത ശ്വാസതടസമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കേന്ദ്ര സഹായം തേടാന്‍ സംസ്ഥാനം തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് കെ.സുരേന്ദ്രന്‍

കൊച്ചിയില്‍ 12 ദിവസമായി ഭീകരമായ തീപ്പിടുത്ത ദുരന്തമുണ്ടായിട്ടും കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായം തേടാന്‍ സംസ്ഥാനം തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
എന്തു പ്രശ്‌നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ സേന എല്ലാ കാലത്തും കേരളത്തില്‍ ഓടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ , ഇതു വരെ കേന്ദ്ര ദുരന്ത നിവാരണ സേനയെ വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ ക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍ തൃശ്ശൂരില്‍ ചോദിച്ചു. ഈ കാര്യം കഴിഞ്ഞ ദിവസം അമിത്ഷായോട് സംസാരിച്ചപ്പോള്‍ സംസ്ഥാനം വിളിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ സംസ്ഥാനം എന്‍ഡിആര്‍എഫിനെ വിളിക്കാത്തത്? അതോ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണോ? എന്നും BJP സംസ്ഥാന പ്രസിഡന്റ് ചോദിച്ചു.

കൊച്ചി ബ്രഹ്‌മപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാണിത്. മഴ പെയ്താല്‍ കൊച്ചി, പകര്‍ച്ചവ്യാധികൊണ്ട് മൂടും. പൊറുതിമുട്ടും.
ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി ദുരഭിമാനം വെടിയണം. അടിയന്തരമായി എന്‍ഡിആര്‍എഫ് സഹായം തേടണം. ബ്രഹ്‌മപുരം വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു..
ബ്രഹ്‌മപുരത്തേ ത്,പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ദുരന്തമാണ്.. ‘കേരള നമ്പര്‍ വണ്‍ ‘ എന്ന വാചകമടിയാണ് ഇവിടെ പൊളിഞ്ഞു വീഴുന്നതെന്നും സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു.

13 ദിവസങ്ങളായി ജനങ്ങള്‍ ശ്വാസത്തിനുവേണ്ടി പിടഞ്ഞിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍ വൃത്തങ്ങള്‍. ഭരണപക്ഷത്തിലെ ഒരു മുതിര്‍ന്ന നേതാവും ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ പോലീസ് സേന അന്വേഷിച്ചാല്‍ അന്വേഷണം എങ്ങുമെത്തില്ലെന്നതുകൊണ്ടുതന്നെ അന്വേഷണം സെന്‍ട്രല്‍ ഏജന്‍സിയ്ക്ക് കൈമാറുന്നതാണ് ഉചിതമെന്ന് പറയാതിരിക്കാനാവില്ല. അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിയുന്നതുവരെ ഈ വിഷയം കഴിയും വിധം ഷെയര്‍ ചെയ്യുക. ശ്വാസം മുട്ടാത്ത കൊച്ചിയ്ക്ക് വേണ്ടി നമുക്ക് കൈകോര്‍ക്കാം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.