നേപ്പാളിൽ വിമാനം തകർന്നു വീണു 18 മരണം

നേപ്പാളിൽ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകൾ വന്നിരിക്കുകയാണ്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ ശൗര്യ എയര്‍ലൈൻസ് വിമാനം തകര്‍ന്നു വീണത്. ക്രൂ അംഗങ്ങളടക്കം 19 പേര്‍ വിമാനത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. വിമാനത്തിലുണ്ടായിരുന്ന 18 പേരും മരണപ്പെട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പെെലറ്റ് രക്ഷപ്പെട്ടുവെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നു വീണത്. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് ടാക്കൂര്‍ വ്യക്തമാക്കിയതായി നേപ്പാളി വാര്‍ത്താ വെബ്സൈറ്റായ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന സ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മെയിൻ്റനൻസ് ജോലികൾക്കായി പൊഖാറയിലേക്ക് പോവുകയായിരുന്നു 17 ടെക്നീഷ്യൻമാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ പോര്‍ട്ട് സെക്യൂരിറ്റി ചീഫ് അര്‍ജുൻ ചന്ദ് താക്കൂരി വ്യക്തമാക്കിയതാണ് ഇക്കാര്യം. വിമാനം ടേക് ഓഫിനിടെ റൺവേയിൽ തെന്നി മാറിയെന്നും തകര്‍ന്നെന്നുമാണ് സൗത്ത് ഏഷ്യ ടൈം റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്തിൽ തീപിടിക്കുകയും ചെയ്തു. ഇന്ന് നടന്നതു 2010 മുതൽ ഏറ്റവും കുറഞ്ഞത് 12 വിമാനപകടങ്ങളെങ്കിലും നേപ്പാളിൽ നടക്കുന്നതായി റിപ്പോര്‍ട്ടുകൾ വരുന്നു. ഒരു വര്‍ഷത്തിൽ ശരാശരി ഒരു വിമാനപകടമെങ്കിലും നടക്കുന്നു എന്നതാണ് വസ്തുത.
Photo Courtesy: Google/ images are subject to copyright