ബെന്നി പാനികുളങ്ങര: ട്രാവൽ ലോകത്തെ യഥാർത്ഥ ഡിസൈനർ
ഭൂപടങ്ങളിലൂടെ കടന്നുപോവുന്ന സഞ്ചാരം മാത്രമല്ല യാത്ര. അത് ജനങ്ങൾക്കും ജനപദങ്ങൾക്കുമിടയിലും, ആകാംക്ഷയ്ക്കും കണ്ടെത്തലിനും ഇടയിലുള്ള നിശബ്ദമായ സംഭാഷണമാണ്. അത് കാഴ്ചപ്പാടുകളെ പുനരുജ്ജീവിപ്പിക്കുന്നു. അതിർത്തികൾക്കപ്പുറം മനുഷ്യബന്ധങ്ങൾ വളർത്തുന്നു. എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങളെ മികച്ച ജീവിതാനുഭവങ്ങളാക്കി മാറ്റുന്നു. യാത്രകളെ പലപ്പോഴും ബുക്കിങ്ങുകളിലേക്കും ഷെഡ്യൂളുകളിലേക്കും ചുരുക്കുന്ന ലോകത്ത്, അവധാനതയോടെയുള്ള ആസൂത്രണം, സാംസ്‌കാരികമായ അറിവ് സ്വന്തമാക്കൽ; ഒപ്പം യാത്രയുടെ ഓരോ ഘട്ടത്തിലും നന്നായി പരിപാലിക്കപ്പെടുന്നു എന്ന ഉറപ്പ് എന്നിവയിലാണ് യഥാർത്ഥ യാത്ര കുടികൊള്ളുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന യാത്രാലോകത്ത് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്ന യഥാർത്ഥ ഘടകങ്ങളെക്കുറിച്ച് ബെന്നീസ് റോയൽ ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബെന്നി പാനിക്കുളങ്ങര സംസാരിക്കുന്നു; കാണാമറയത്തുള്ള വെല്ലുവിളികൾ മുതൽ ഭാവിയാത്രകളെ നയിക്കുന്ന കാഴ്ചപ്പാട് വരെ. ഇത് യാത്രയെ ഒരു ലക്ഷ്യസ്ഥാനത്തിനപ്പുറം എന്തോ ഒന്നാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള കഥയാണ്. വെറും അഭിനിവേശമല്ല, ലക്ഷ്യം നേടൽ മാത്രമല്ല. യാത്രയുടെ ഒടുവിൽ പെട്ടികൾ കാലിയാക്കിയതിന് ശേഷവും എക്കാലവും നിലനിൽക്കുന്ന ഓർമ്മ കൂടിയാണിത്.
യാത്രാ വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി അനുഭവപരിചയമുണ്ടല്ലോ. യാത്രയോടുള്ള താങ്കളുടെ ആദ്യാഭിനിവേശത്തെ ജ്വലിപ്പിച്ചത് എന്താണ്? അതെങ്ങനെ ബെന്നീസ് റോയൽ ടൂർസ് സ്ഥാപനത്തിലേക്ക് നയിച്ചു?
ഒരോ പ്രദേശത്തിന്റെയും ചരിത്രത്തോട് ചെറുപ്പം മുതലേ ഞാൻ ആകർഷിക്കപ്പെട്ടിരുന്നു. ലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനുള്ള ആഗ്രഹം എന്നെ മുന്നോട്ടുനയിച്ചു. എഴുത്തുകാരായ എസ്.കെ. പൊറ്റെക്കാട്ടിന്റെയും സക്കറിയയുടെയും യാത്രാവിവരണങ്ങൾ യാത്ര സഞ്ചാരത്തിനപ്പുറം സംസ് കാരം, കഥകൾ, മനുഷ്യബന്ധങ്ങൾ എന്നിവയുടെ കണ്ണിയാണെന്ന എന്റെ വിശ്വാസത്തെ രൂപപ്പെടുത്തി. അതെന്നെ യാത്രാവ്യവസായം അടിസ്ഥാനമാക്കിയുള്ള ഒരു കരിയറിലേക്ക് നയിച്ചു.
കോവിഡ് കാലത്തിനു മുമ്പുതന്നെ, ഞാൻ യാത്രയിലും ടൂറിസത്തിലും പ്രവർത്തിക്കുകയും യാത്രാ കമ്പനികൾ നടത്തുകയും വ്യവസായവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ആഗോള യാത്രകൾ നിർത്തിവെച്ചപ്പോൾ, ഞാൻ ഈ സാഹചര്യത്തെ തടസ്സമായി മാത്രമല്ല, മറിച്ച് ഉത്തരവാദിത്തമായും ഈ മേഖലയുടെ വീണ്ടെടുപ്പിനെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായും കണ്ടു. ബെന്നീസ് റോയൽ ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ പിറവിയിലേക്കു നയിച്ച വഴിത്തിരിവായി മാറി ആ കാലഘട്ടം.
മഹാമാരിക്കാലത്ത്, ഞങ്ങളുടെ പ്രവർത്തനം പ്രായോഗികതലത്തിൽ കേന്ദ്രീകരിച്ചു. സുരക്ഷിതമായി നാട്ടിലെത്താനും ജോലികൾ പുനരാരംഭിക്കാനും സഹായിച്ച ക്വാറന്റൈൻ പാക്കേജുകൾ ഞങ്ങൾ അവതരിപ്പിച്ചു. നിയന്ത്രണങ്ങൾക്കിടയിലും, സൂക്ഷ്മമായ ആസൂത്രണത്തോടും സുരക്ഷാ നടപടികളോടും കൂടിയ ഒട്ടേറെ ടൂർ ഗ്രൂപ്പുകൾ ഞങ്ങൾ നടത്തി. അതിൽ റഷ്യയുടെ ആർട്ടിക് മേഖലയിലെ മുർമാൻസ്‌കിലേക്കുള്ള 68 അതിഥികളോടൊപ്പമുള്ള യാത്രയും ഉൾപ്പെടുന്നു.
ഇന്ത്യയിലെ മികച്ച ടൂർ ഓപ്പറേറ്റർ പുരസ്‌കാരം 2021-ൽ ഞങ്ങൾക്ക് ലഭിച്ചു, മഹാമാരിക്കാലത്ത് 10 കോടി രൂപയിൽ കൂടുതൽ ബിസിനസ്സ് നേടി. ഈ അംഗീകാരം വളർച്ചയിലെ പ്രധാന നാഴികക്കല്ലായിരുന്നു, കൂടാതെ, യാത്രാ വ്യവസായത്തിനുള്ള ഞങ്ങളുടെ സംഭാവന ശക്തിപ്പെടുത്തുന്നത് തുടരാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
2030-ഓടെ ലോകത്തെ 200 രാജ്യങ്ങളും പര്യവേക്ഷണം ചെയ്യാനുള്ള സംരംഭമായ വിഷൻ 2030 ആരംഭിച്ചു. അതത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അംബാസഡർമാരുടെ പിന്തുണയോടെ ആ സ്വപ്‌നം ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ വർഷം 140 രാജ്യങ്ങളിലേക്ക് ഗ്രൂപ്പ് ടൂറുകൾ നടത്താനാണു പദ്ധതി. യാത്രാ വ്യവസായത്തിൽ ശക്തവും നിലനിൽക്കുന്നതുമായ സാന്നിധ്യം കെട്ടിപ്പടുക്കുക എന്നതാണ് ദീർഘകാല ലക്ഷ്യം.

പൗലോ കോയ്‌ലോ ‘ദി ആൽക്കെമിസ്റ്റ്’ എന്ന പുസ്തകത്തിൽ പറയുന്നതു പോലെ, ‘നിങ്ങൾ ഒരു കാര്യം ആഗ്രഹിക്കുമ്പോൾ, അത് നേടിയെടുക്കാൻ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കു വേണ്ടി അണിനിരക്കും.’ ഈ ശക്തി എന്റെ യാത്രയെ നയിക്കുന്നത് ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്. ജിജ്ഞാസുവായ ചെറിയ കുട്ടി മുതൽ ബെന്നീസ് റോയൽ ടൂർസ് സ്ഥാപകൻവരെ അഭിനിവേശം, ഉൾക്കരുത്ത്, ലക്ഷ്യം എന്നിവയാൽ നയിക്കപ്പെട്ടു.
ഒരു ചെറിയ സംരംഭത്തിൽനിന്ന് അന്തർദ്ദേശീയ തലത്തിൽ വിശ്വാസ്യതയുള്ള ഒരു ബ്രാൻഡായി മാറി. സംരംഭക യാത്രയിലെ ഏറ്റവും കഠിനമായ ഘട്ടം എന്തായിരുന്നു?
കേരളം അഭിനിവേശമുള്ള യാത്രക്കാരുടെ നാടാണ്. പൊതുവായി പറയപ്പെടുന്നതുപോലെ ലോകത്തിന്റെ ഏതു കോണിലും മലയാളികളെ കണ്ടെത്താൻ കഴിയും. കേരളത്തിൽനിന്നുള്ള ഒട്ടേറെ യാത്രക്കാർ വ്യക്തിഗത യാത്രകളിലൂടെ ലോകസഞ്ചാരം ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നാൽ, അതുല്യമായ ലോകാനുഭവങ്ങളിലേക്ക് അവരെ നയിക്കാൻ പ്രത്യേക ഗ്രൂപ്പ് യാത്രാ ഉപദേഷ്ടാവ് ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ യാത്ര ചെയ്ത വ്യക്തികൾ പോലും പരമാവധി 50 രാജ്യങ്ങൾ സന്ദർശിക്കും. അതേസമയം, ഭൂമിയിൽ ഏകദേശം 200 രാജ്യങ്ങളുണ്ട്. സാധാരണ റൂട്ടുകൾക്കപ്പുറം ലോകം യഥാർത്ഥത്തിൽ അനുഭവിക്കാൻ ശരിയായ മാർഗ്ഗനിർദ്ദേശവും നേതൃത്വവും ആവശ്യമാണെന്ന ഈ തിരിച്ചറിവ് ഞങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ഈ ഉൾക്കാഴ്ചയാണ് ബെന്നീസ് റോയൽ ടൂർസിന് ജന്മം നൽകിയത്. ഇനിയും കണ്ടെത്താത്തതും അസാധാരണവുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുള്ള കാഴ്ചപ്പാടോടെയാണ് ബ്രാൻഡ് ചെയ്തത്.
ആമസോൺ മഴക്കാടുകളിലും ഗാലപഗോസ് ദ്വീപുകളിലും ആദ്യമായി സന്ദർശിച്ച, അന്റാർട്ടിക്കയിൽ ഇറങ്ങിയ, ആർട്ടിക്, അന്റാർട്ടിക് സർക്കിളുകൾ കടൽമാർഗ്ഗം താണ്ടിയ കേരളത്തിൽനിന്നുള്ള ആദ്യത്തെ കമ്പനി ബെന്നീസ് ആണ്. വ്യക്തിഗത യാത്ര ലളിതമായി തോന്നാമെങ്കിലും, അന്തർദ്ദേശീയ ഗ്രൂപ്പ് ടൂറുകൾ- പ്രത്യേകിച്ച് അതുല്യവും വെല്ലുവിളി നിറഞ്ഞതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക്- അങ്ങനെയല്ല. ഓരോ യാത്രയ്ക്കും സൂക്ഷ്മമായ ആസൂത്രണം, പരിമിതികളില്ലാത്ത പരിപാലനം, മുൻകൂട്ടിയടുള്ള റിസ്‌ക് മാനേജ്‌മെന്റ് എന്നിവ ആവശ്യമായിരുന്നു. എല്ലാറ്റിനുമുപരി, ഞങ്ങളുടെ അതിഥികളുടെ സുരക്ഷ ഉറപ്പാക്കുകയും സ്ഥിരമായ ഗുണനിലവാരം നൽകുകയും ചെയ്യുന്നത് ബെന്നീസിലുള്ള അവരുടെ വിശ്വാസം നിലനിർത്താൻ നിർണായകമായിരുന്നു.
എന്റെ സംരംഭക യാത്രയിലെ ഏറ്റവും കഠിനമായ ഘട്ടങ്ങളിലൊന്ന് ബിസിനസ്സ് വികസിപ്പിക്കുമ്പോൾതന്നെ വിശ്വാസം വളർത്തുക എന്നതായിരുന്നു. ആ വിശ്വാസം നിലനിർത്തുന്നതിനായി, ബെന്നീസ് റോയൽ ടൂർസ് നടത്തിയ ഓരോ ലക്ഷ്യസ്ഥാനത്തേക്കും വ്യക്തിപരമായി ഞാൻ നയിക്കുന്ന ആദ്യത്തെ ഗ്രൂപ്പുമായി യാത്ര ചെയ്തു. ഞങ്ങൾ വളർന്നതോടെ, ഗുണനിലവാരവും വിശ്വാസ്യതയും നിലനിർത്തുന്നത് കൂടുതൽ പ്രാധാന്യമർഹിച്ചു. ഞങ്ങളുടെ പ്രവർത്തന നിലവാരം ശക്തിപ്പെടുത്തുന്നതിനായി, ജർമ്മൻ നാഷണൽ അക്രഡിറ്റേഷൻ ബോഡിയായ DakkS അംഗീകരിച്ച, ജർമ്മനിയിലെ TÜV NORD GmbH-Â- യിൽനിന്ന് ISO 9001 സർട്ടിഫിക്കേഷൻ നേടി. ഇന്ന്, തെക്കേ ഏഷ്യയിലെ ആദ്യത്തെ യാത്രാ കമ്പനി എന്ന നിലയിൽ ബെന്നീസ് റോയൽ ടൂർസിനെ TÜV NORD, ജർമ്മനി അംഗീകരിച്ചിരിക്കുന്നു. ഇതിൽ ഞങ്ങൾ അഭിമാനിക്കുന്നു. യാത്രാ വ്യവസായത്തിനുള്ള ഞങ്ങളുടെ ശ്രദ്ധേയമായ സംഭാവനയുടെ അംഗീകാരമായി, 2025-ൽ ബഹുമാനപ്പെട്ട ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ട്രാവൽ മെന്റർ അവാർഡ് നൽകി എന്നെ ആദരിച്ചു. 24 ചാനൽ ബിസിനസ് അവാർഡുകളുടെ ഭാഗമായി 2025-ൽ നിയമ, വ്യവസായ, സഹകരണ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിൽനിന്ന് ടൂറിസത്തിലെ ട്രാവൽ ഐക്കൺ അവാർഡും ലഭിച്ചു.

യാത്രാ ട്രെൻഡുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ആധുനിക ലക്ഷ്വറി യാത്രികരുടെയും വിരമിച്ചവരുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ബെന്നീസ് റോയൽ ടൂർസിനെ എങ്ങനെയാണ് കാലാനുസൃതമായി മാറ്റിയത്?
ജീവിതത്തെയും യാത്രയെയും നോക്കുന്ന രീതിയെ കോവിഡ് മഹാമാരി മാറ്റിമറിച്ചു. സ്വപ്നങ്ങൾ നിറവേറ്റപ്പെടാതെ പോയാൽ പണം സമ്പാദിക്കുന്നതിൽ വലിയ അർത്ഥമില്ലെന്ന് പലരും തിരിച്ചറിഞ്ഞു. ജോലിയിൽനിന്ന് വിരമിച്ചവരും സാമ്പത്തികമായി കഴിവുള്ളവരും ലോകയാത്ര താല്പര്യമുള്ളവരുമാണെങ്കിലും, ആവശ്യമായ ആത്മവിശ്വാസം, പിന്തുണ, കൂട്ടായ്മ എന്നിവയിൽ അവർക്ക് പോരായ്മയുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ അതിഥികളിൽ ഭൂരിഭാഗവും അതീതാൽപ്പര്യമുള്ള യാത്രക്കാരാണെന്ന് തിരിച്ചറിഞ്ഞു, പ്രത്യേകിച്ച് പ്രായമായവർ. യഥാർത്ഥ തടസ്സം വിഭവങ്ങളായിരുന്നില്ല, മറിച്ച് വ്യക്തിഗത ശ്രദ്ധ, ഉറപ്പ്, വിശ്വാസം എന്നിവയുടെ കേന്ദ്രീകരണമായിരുന്നു. ഇതിന് പകരമായി, അതുല്യമായ ലക്ഷ്യസ്ഥാനങ്ങൾ, വ്യക്തിഗത യാത്രാപരിപാടികൾ, ആസൂത്രിതമായ യാത്രകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, സ്വാസ്ഥ്യം, ശുചിത്വം, വൈകാരിക പിന്തുണ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങളിൽ-പ്രത്യേകിച്ച് വിരമിച്ചവർക്കും ലക്ഷ്വറി യാത്രക്കാർക്കും- ഉറപ്പു വരുത്തി.
പ്രായമായവർക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പ്രത്യേക ശ്രദ്ധ ഉറപ്പു വരുത്തുന്നതിനായി ഞങ്ങൾ സപ്പോർട്ടിങ് ടീമിനു രൂപം നൽകി. അവർ സുരക്ഷിതരും വിലമതിക്കപ്പെടുന്നവരുമാണെന്ന് ഉറപ്പാക്കി. ഞങ്ങളെ സംബന്ധിച്ചിടത്തോളം, യാത്ര ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മാത്രമുള്ളതല്ല; ഓരോ വ്യക്തിക്കും സുരക്ഷിതവും അർത്ഥവത്തും സന്തോഷകരവുമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ളതാണ്.
ഈ വർഷം, കോർപ്പറേറ്റ് ഇൻസെന്റീവ് യാത്രകൾക്കും MICE ടൂറുകൾക്കും വേണ്ടി ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു. ക്യൂറേറ്റ് ചെയ്ത ലക്ഷ്വറി യാത്രാ അനുഭവങ്ങളും കോർപ്പറേറ്റ് തലത്തിലും ഉയർന്ന നിലവാരമുള്ള ക്ലയിന്റിലുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 24×7 വ്യക്തിഗത സേവനം വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ പ്രമുഖ പ്രീമിയം യാത്രാ കമ്പനി എന്ന നിലയിൽ ബെന്നീസിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിൽ ഞങ്ങൾ സന്തോഷമുണ്ട്. ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്.

ഏഴ് ഭൂഖണ്ഡങ്ങളിലേക്കും താങ്കൾ യാത്രകൾ നയിച്ചിട്ടുണ്ട്. ആർട്ടിക്, അന്റാർട്ടിക് പര്യവേക്ഷണങ്ങൾ ഉൾപ്പെടെ. ഏത് ലക്ഷ്യസ്ഥാനമാണ് താങ്കൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയായത്, എന്തുകൊണ്ട്?
ഞാൻ നയിച്ച എല്ലാ ലക്ഷ്യസ്ഥാനങ്ങളിലുംവെച്ച് അന്റാർട്ടിക്കയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതും അവിസ്മരണീയവുമായത്. ഡേക്ക് പാസേജ് കടക്കുന്നത് ആവേശം നൽകുന്നതും ഊഹിക്കാനാവാത്ത സഹനശക്തി പരീക്ഷിക്കുന്നതുമാണ്. കൂടാതെ ആർട്ടിക് പര്യവേക്ഷണങ്ങളിൽ കടുത്ത കാലാവസ്ഥ, സങ്കീർണ്ണമായ ലോജിസ്റ്റിക്‌സ്, കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ, ശാരീരിക ക്ഷമത എന്നിവ നിർണായകമാണ്, പ്രത്യേകിച്ച് വലിയ ഗ്രൂപ്പുകളുമായി പോവുമ്പോൾ.
ഈ വെല്ലുവിളികൾ വിജയങ്ങളെ കൂടുതൽ അർത്ഥവത്താക്കുന്നു. ഇന്ന്, അന്റാർട്ടിക്, ആർട്ടിക് പര്യവേക്ഷണങ്ങൾ നടത്തുന്ന അപൂർവ്വം ചില ഇന്ത്യൻ യാത്രാ കമ്പനികളിൽ ഞങ്ങൾ ഉൾപ്പെടുന്നു, കൂടാതെ ഇന്ത്യയിൽനിന്നുള്ള ഏറ്റവും വലിയ ഗ്രൂപ്പിനെ അന്റാർട്ടിക്കയിൽ എത്തിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇതൊരു നാഴികക്കല്ലാണ്, എന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.
ഈ മാർച്ചിൽ 15 യാത്രക്കാരുമായി ഒയ്മ്യാക്കോണിലേക്കുള്ള യാത്ര തുടങ്ങും – ഇത് ഒരുപക്ഷേ ഇന്ത്യയിൽ നിന്നുള്ള ആദ്യപര്യവേക്ഷണങ്ങളിൽ ഒന്നായിരിക്കും. ധ്രുവപ്രദേശങ്ങൾക്ക് പുറത്ത്, ഞങ്ങൾ ലോകത്തിലെ ഏഴ് പുതിയ അത്ഭുതങ്ങൾ, പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ (ചരിത്രപരമായി ലഭ്യമായവ), ലോകത്തിലെ ഏഴ് പ്രകൃതി അത്ഭുതങ്ങൾ എന്നിവയിലേക്കും യാത്രകൾ നടത്തിയിട്ടുണ്ട്. അസാധാരണമായ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
താങ്കളുടെ നിർവചനപ്രകാരം ഒരു യാത്രയെ ‘റോയൽ’ ആക്കുന്നത് എന്താണ്- സ്വാസ്ഥ്യം, വ്യക്തിഗതം, വൈകാരികം; അതോ മറ്റെന്തെങ്കിലും?
ഒരു ‘റോയൽ’ യാത്ര ലക്ഷ്വറി കൊണ്ട് മാത്രം നിർവചിക്കപ്പെടുന്നില്ല – അത് വിലയേറിയ ഓരോ അതിഥിക്കും നൽകുന്ന പരിപാലനം കൊണ്ടാണ് നിർവചിക്കപ്പെടുന്നത്. തിരിച്ചറിയപ്പെടുക, പിന്തുണ ലഭിക്കുക, ഓരോ ഘട്ടത്തിലും ശ്രദ്ധിക്കപ്പെടുക എന്ന അനുഭവത്തിലാണ് യാത്രയിലെ യഥാ ർത്ഥ രാജകീയത നിലകൊള്ളുന്നത്.
യാത്രികരുടെ താല്പര്യങ്ങൾക്കും മുൻഗണനകൾക്കും പ്രാധാന്യം നൽകി ഞങ്ങൾ ഓരോ യാത്രയും രൂപകൽപ്പന ചെയ്യുന്നു, വ്യക്തിഗത ശ്രദ്ധ, ശുദ്ധവും ശുചിത്വവുമുള്ള താമസ സൗകര്യങ്ങൾ, സുഖപ്രദമായ ഗതാഗതം, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ഭക്ഷണ ഇടങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ അത്താഴങ്ങൾ പലപ്പോഴും ഗുണനിലവാരമുള്ള ഹോട്ടലുകളിലാണ് നടത്തുന്നത്. കൂടാതെ, പരമ്പരാഗത സാംസ്‌കാരിക ഘടകങ്ങളും പ്രാമാണികമായ പ്രാദേശിക വിഭവങ്ങളും കൊണ്ട് അവ സമ്പന്നമാക്കുന്നു. അതിഥികൾക്ക് അതാത് ദേശങ്ങങ്ങളുടെ സംസ്‌കാരവുമായി ആഴത്തിൽ ബന്ധപ്പെടുവാനുള്ള സാഹചര്യം ഒരുക്കുന്നു.
ഓരോ യാത്രാക്രമവും സുഗമവും സമ്മർദ്ദമില്ലാത്തതും ആകർഷണീയമായ എല്ലാ ഇടങ്ങളും ഉൾക്കൊള്ളുന്നത് ഉറപ്പാക്കാൻ സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്നു. അതിനാൽ യാത്രക്കാർക്ക് ലോജിസ്റ്റിക്‌സിനെക്കുറിച്ച് വിഷമിക്കുന്നതിന് പകരം യാത്ര ആസ്വദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. അറിവും അനുകമ്പയുമുള്ള ടൂർ മാനേജർമാരുടെ മാർഗ്ഗനിർദ്ദേശത്തിൽ, ഞങ്ങളുടെ അതിഥികൾ യാത്രയിലുടനീളം സുരക്ഷിതരും ബഹുമാനിക്കപ്പെടുന്നവരും വൈകാരികമായി സമാധാനമുള്ളവരുമായി രൂപാന്തരപ്പെടുന്നു. അതീവശ്രദ്ധ, സാന്ത്വനം, മാനവികമായ ഇടപെടൽ എന്നിവയാൽ ഒരോ യാത്രയും നയിക്കപ്പെടുമ്പോൾ സ്വാഭാവികമായും അത് രാജകീയമായി മാറുന്നു.

ആളുകൾ കരുതുന്നതുപോലെ ഒരു യാത്രാസങ്കൽപ്പമുണ്ടോ, അത് മാറ്റണമെന്ന് താങ്കൾ ആഗ്രഹിക്കുന്നുവോ?
ഏറ്റവും വലിയ യാത്രാ മിഥ്യകളിലൊന്ന് ജീവിതം പിന്നീട് ആസ്വദിക്കാമെന്ന വിശ്വാസമാണെന്ന് പലപ്പോഴും ഞാൻ അനുഭവിച്ചിട്ടുണ്ട്. പല മാതാപിതാക്കളും അവരുടെ ജീവിതം കുട്ടികൾക്കും കുടുംബത്തിനും മുൻഗണന നൽകി ചെലവഴിക്കുന്നു, യാത്രയ്ക്കും വ്യക്തിഗത സന്തോഷത്തിനും വേണ്ടി ഇനിയും കാത്തിരിക്കാമെന്ന് സ്വയം ബോധ്യപ്പെടുത്തുന്നു. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും കുട്ടികളുടെ ഭാവിക്കായി ഉപയോഗിക്കുന്നു. തങ്ങൾക്കായി വളരെ കുറച്ച് മാത്രം ബാക്കിവെക്കുന്നു. പലർക്കും നല്ലൊരു ഹണിമൂൺ പോലും ഉണ്ടായിട്ടില്ല, കേവലം സന്തോഷത്തിനായി നടത്തിയ ഒരു യാത്ര പോലും ഉണ്ടായിട്ടില്ല.
ബാധ്യതകൾ ലഘൂകരിക്കുന്ന സമയമാകുമ്പോഴേക്കും സമയം വളരെ മുന്നോട്ട് പോയിട്ടുണ്ടാവും. പ്രായം, ആരോഗ്യപ്രശ്‌നങ്ങൾ, ക്ഷീണം തുടങ്ങിയവ ബാധിക്കുന്നു, യാത്രാസ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെടാതെ കിടക്കും. പലർക്കും ചെറുപ്പമായിരിക്കുമ്പോൾ ലോകം കാണാനോ സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയില്ല. അവരുടെ നിശബ്ദമായ ത്യാഗം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
പല പാശ്ചാത്യ സംസ്‌കാരങ്ങളിലും യാത്രയും അവധിക്കാലവും സന്തുലിത ജീവിതത്തിന്റെ അനിവാര്യതയായി കണക്കാക്കുന്നു. ആളുകൾ ലോകയാത്ര ചെയ്യാനും ഉന്മേഷം വീണ്ടെടുക്കാനും പശ്ചാത്താപമില്ലാതെ നവ്യാനുഭവങ്ങൾ ഉൾക്കൊള്ളാനും മനഃപൂർവ്വം സമയം കണ്ടെത്തുന്നു. മനസ്സിനും ആത്മാവിനും ഉന്മേഷം നൽകുന്നതിനായി ദിനചര്യയിൽനിന്ന് വിട്ടുനിൽക്കുന്നത് ആവശ്യമാണെന്നും അതിൽ സ്വാർത്ഥതയില്ലെന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
കോവിഡ് മഹാമാരി കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. ജീവിതം ദുർബലമാണെന്നും ഒന്നിനും ഒരുറപ്പില്ലെന്നും അത് മാതാപിതാക്കളെ ഓർമ്മപ്പെടുത്തി. ക്രമേണ, നീട്ടിവെക്കുന്നതിനേക്കാൾ എപ്പോഴെങ്കിലും യാത്രകൾ ചെയ്യുന്നതിനേക്കാൾ അനുഭവങ്ങൾക്കും ഓർമ്മകൾക്കും മുൻഗണന നൽകാൻ തുടങ്ങിയിരിക്കുന്നു. സെന്റ് അഗസ്റ്റിൻ പറഞ്ഞതുപോലെ, ‘ലോകം ഒരു പുസ്തകമാണ്, സഞ്ചാരികളല്ലാത്തവർ ഒരൊറ്റ പേജ് മാത്രം വായിക്കുന്നു.’ യാത്ര പ്രായത്തെക്കുറിച്ചോ ദൂരത്തെക്കുറിച്ചോ ഉള്ളതല്ല- അത് നമ്മെത്തന്നെ പൂർണ്ണമായി ജീവിക്കാനും ആഴത്തിൽ അനുഭവിക്കാനും സമയം അവസാനിക്കുന്നതിനു മുമ്പ് പശ്ചാത്താപ വിവശരാവാതെ അനുഭവകഥകൾ ശേഖരിക്കാനുമുള്ള അവസരമാണ്.
ഡിജിറ്റൽ ബുക്കിങ് പ്ലാറ്റ്ഫോമുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വ്യക്തിഗത യാത്രാ ആസൂത്രണത്തിന് ഇപ്പോഴും പ്രാധാന്യമുണ്ടെന്ന് എന്തുകൊണ്ട് കരുതുന്നു?
വ്യക്തിഗത യാത്രാ ആസൂത്രണത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്, കാരണം യാത്ര എന്നാൽ വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും മാത്രമല്ല. പലരുടെയും മനസ്സിൽ ഡിജിറ്റൽ യാത്രാ പ്ലാറ്റ്ഫോമുകൾ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. കുടുംബമായി യാത്ര ചെയ്യുന്നവർ അവധിക്കാലം അപകടകരമാവുന്നത് അംഗീകരിക്കുന്നില്ല.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ വ്യക്തിഗത താല്പര്യങ്ങൾ, സുഖസൗകര്യങ്ങൾ, സാംസ്‌കാരിക അനുഭവങ്ങൾ, വൈകാരികലോകം എന്നിവയുമായി യഥാർത്ഥത്തിൽ പൊരുത്തപ്പെടുന്നില്ല.
എന്തെങ്കിലും തെറ്റുപറ്റിയാൽ, യാത്രക്കാർക്ക് ഓട്ടോമേറ്റഡ് പ്രതികരണങ്ങൾ ആവശ്യമില്ല; അവർക്ക് അവരുടെ ആശങ്കകൾ മനസ്സിലാക്കുന്ന, യഥാർത്ഥത്തിൽ പിൻപറ്റാവുന്ന ആശ്വാസകരമായ മനുഷ്യശബ്ദം തന്നെ വേണം. ഈ വ്യക്തിഗത ബന്ധം വിശ്വാസത്തിലും സഹാനുഭൂതിയിലും നിർമ്മിക്കപ്പെട്ടതാണ്. സാങ്കേതികവിദ്യക്ക് ഒരിക്കലും പൂർണ്ണമായി മാറ്റി സ്ഥാപിക്കാൻ കഴിയില്ല.
ഒരു യാത്രാ സംരംഭകനെന്ന നിലയിൽ താങ്കളുടെ ഏറ്റവും അഭിമാനകരമായ നിമിഷം ഏതാണ്?
ഞങ്ങളുടെ യാത്ര അനവധി അഭിമാനകരമായ നാഴികക്കല്ലുകളാൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്റാർട്ടിക്കയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഏറ്റവും വലിയ വിനോദസഞ്ചാര ഗ്രൂപ്പിനെ അയച്ചതും ഏറ്റവും വലിയ പര്യവേക്ഷണ ഗ്രൂപ്പുമായി അന്റാർട്ടിക് പ്രധാന ഭൂമിയിൽ രണ്ടുതവണ കാലുകുത്തിയതും ഇതിൽ ഏറ്റവും ശ്രദ്ധേയമായവയാണ്- കഠിനമായ ലക്ഷ്യസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിശ്വാസത്തെയും കഴിവുകളെയും പ്രതിഫലിപ്പിക്കുന്ന നേട്ടങ്ങൾ.
ഞങ്ങൾ ഏകദേശം 120 രാജ്യങ്ങളിലേക്ക് വിജയകരമായി യാത്രകൾ നയിച്ചിട്ടുണ്ട്, കേരളത്തിൽനിന്ന് ആമസോൺ മഴക്കാടുകളിലേക്കും ഗാലപ്പഗോസ് ദ്വീപുകളിലേക്കുമുള്ള ആദ്യകാല പര്യവേക്ഷണങ്ങൾ ഉൾപ്പെടെ, ലോകത്തിലെ ഏറ്റവും അസാധാരണമായ ആവാസവ്യവസ്ഥകളിലേക്കുള്ള വഴികൾ ഞങ്ങളുടെ യാത്രക്കാർക്കായി തുറന്നുകൊടുത്തു.
വ്യക്തിഗത തലത്തിൽ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII), പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നിമിഷമായിരുന്നു, മൗറീഷ്യസിലും മഡഗാസ്‌കറിലും ഇന്ത്യൻ ടൂറിസത്തെ പ്രതിനിധീകരിക്കുന്നു. ആഗോള യാത്രാ ഇടപെടലിനുള്ള ഞങ്ങളുടെ സംഭാവന ഉയർത്തിക്കാട്ടിയ ഉത്തരവാദിത്തം. കൂടാതെ, 2025 ഫെബ്രുവരി ഏഴിന് മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) ബിസിനസ് മീറ്റിങ്ങിൽ, സേഷൽസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഡോ. പാട്രിക് ഹെർമിനി, റിപ്പബ്ലിക് ഓഫ് സേഷൽസ് ടൂറിസം മന്ത്രി ബഹുമാനപ്പെട്ട ശ്രീമതി അമാൻഡ ബെർൺസ്‌റ്റൈൻ, ധനകാര്യ മന്ത്രി ശ്രീ. പിയറി ലാപോർട്ടെ എന്നിവർ നയിച്ച മന്ത്രിതല പ്രതിനിധി സംഘത്തിനൊപ്പം ഇന്ത്യൻ ടൂറിസത്തെ പ്രതിനിധീകരിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അഭിമാനമുണ്ട്.
ഇന്ന്, ലോകത്തിലെ ഏഴ് പുതിയ അത്ഭുതങ്ങൾ, പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ, ലോകത്തിലെ ഏഴ് പ്രകൃതി അത്ഭുതങ്ങൾ എന്നിവയെല്ലാം വിജയകരമായി ഉൾക്കൊള്ളുന്ന ഇന്ത്യയിലെ അപൂർവ്വം ചില യാത്രാ കമ്പനികളിൽ ഞങ്ങൾ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള ഐതിഹാസിക ലാൻഡ് മാർക്കുകളെ ഞങ്ങളുടെ യാത്രക്കാർക്ക് യഥാർത്ഥ അനുഭവങ്ങളാക്കി മാറ്റുന്നു.

താങ്കളുടെ കമ്പനി സ്‌പെഷ്യലൈസ്ഡ്, ഹൈ-എൻഡ് ടൂറുകൾക്ക് പേരുകേട്ടതാണ്. യാത്രാനുഭവങ്ങളിൽ ലക്ഷ്വറിയും ആധികാരികതയും എങ്ങനെയാണ് സമന്വയിപ്പിക്കുന്നത്?
ആധികാരികമല്ലാത്ത ലക്ഷ്വറി അപൂ ർണ്ണമായി അനുഭവപ്പെടും. സ്വസ്ഥത പ്രധാനമാണെങ്കിലും, യഥാർത്ഥ യാത്ര ലക്ഷ്യസ്ഥാനത്തിന്റെ സംസ്‌കാരം, ചൈതന്യം, ജനങ്ങൾ എന്നിവയുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, യഥാർത്ഥ ലക്ഷ്വറി ഫൈവ്-സ്റ്റാർ ഹോട്ടലുകളാൽ നിർവചിക്കപ്പെടുന്നില്ല. മറിച്ച് അർത്ഥവത്തായ അനുഭവങ്ങൾ, യഥാർത്ഥത്തിലുള്ള പ്രാദേശിക ഇടപെടലുകൾ, യാത്ര അവസാനിച്ചതിന് ശേഷവും യാത്രക്കാരോടൊപ്പം നിലനിൽക്കുന്ന അസുലഭ നിമിഷങ്ങൾ എന്നിവയാൽ നിർവചിക്കപ്പെടുന്നു.
ബെന്നീസ് റോയൽ ടൂർസിന് അടുത്ത 5-10 വർഷത്തേക്കുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
2030-ഓടെ 200 രാജ്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ യാത്രക്കാരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ മുന്നോട്ടുള്ള കാഴ്ചപ്പാട്. ഓരോ യാത്രക്കാരനേയും ലോകത്തേക്ക് കൂടുതൽ അടുപ്പിക്കുക. മുന്നോട്ട് നോക്കുമ്പോൾ, ലക്ഷ്വറി, വ്യക്തിഗത, സാംസ്‌കാരികമായി അതിശയിപ്പിക്കുന്ന യാത്രാ അനുഭവങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കിക്കൊണ്ട്, 1,000 കോടി രൂപയിൽ അധികം വിറ്റുവരവുള്ള ഒരു ആഗോള അംഗീകൃത യാത്രാ ബ്രാൻഡായി ബെന്നീസ് റോയൽ ടൂർസ് പരിവർത്തിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
തുടർച്ചയായ നവീകരണം, സുസ്ഥിരമായ സമ്പ്രദായങ്ങൾ, അതിഥി കൾക്കുള്ള അസാധാരണമായ ശ്രദ്ധ എന്നിവയിലൂടെ ഓരോ യാത്രയും ഓർമ്മയിൽ മാത്രം ഒതുങ്ങാതെ, യഥാർത്ഥത്തിൽ പരിവർത്തനോന്മുഖമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ജീവിതത്തെ സമ്പന്നമാക്കുന്ന, കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്ന, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കഥകൾ സൃഷ്ടിക്കുന്ന അനുഭവങ്ങൾ ലക്ഷ്യം.
താങ്കളുടെ ഭാര്യ അന്ന ഷെറി ബെന്നി, ബെന്നീസ് റോയൽ ടൂർസിന്റെ ഭാഗമാണ്. ജീവിതപങ്കാളികളും ബിസിനസ്സ് പങ്കാളികളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് കമ്പനിയുടെ മൂല്യങ്ങളെയും യാത്രാനുഭവങ്ങൾ രൂപകൽപ്പന ചെയ്യുന്ന രീതിയെയും എങ്ങനെയാണ് സ്വാധീനിച്ചത്?
ബെന്നീസ് റോയൽ ടൂർസിലെ അവിഭാജ്യഘടകമാണ് എന്റെ ഭാര്യ. ജീവിത പങ്കാളികളായും ബിസിനസ്സ് പങ്കാളികളായും ഒരുമിച്ച് പ്രവർത്തിക്കുന്നത് ഞങ്ങളുടെ കമ്പനിയുടെ ഹൃദയമായി മാറ്റിയിരിക്കുന്നു. ഷെറി എല്ലാവിധത്തിലും എന്നെ പൂർണമാക്കുന്നു- എന്റെ പോരായ്മകളെ ഇല്ലാതാക്കുന്നു, ആത്മീയശക്തിയായി നിലകൊള്ളുന്നു, എല്ലായ്‌പ്പോഴും പ്രാർത്ഥനാപൂർവ്വമായ പിന്തുണയോടെ സജീവ ശക്തിസ്രോതസാവുന്നു. എന്റെ ജീവിതത്തിലെ വിജയങ്ങൾക്കു പിന്നിലെ നിശബ്ദശക്തിയും കാവൽമാലാഖയുമാണ് അവൾ.
അവളുടെ സ്വാധീനം കമ്പനിയെ സന്തുലിതാവസ്ഥ, അനുകമ്പ, ശക്തമായ മൂല്യങ്ങൾ എന്നിവയിലേക്കു നയിക്കുന്നു. ബെന്നീസ് റോയൽ ടൂർസ് വെറുമൊരു ബിസിനസ്സ് മാത്രമാവാത്തത് മേൽനോട്ടം, വിശ്വാസം, സത്യസന്ധത, സേവനം എന്നിവയിലുള്ള ഞങ്ങളുടെ വിശ്വാസങ്ങളുടെ പ്രതിഫലനമാണ്. ഈ മൂല്യങ്ങൾ സ്വാഭാവികമായും യാത്രാനുഭവങ്ങൾ രൂപകൽപ്പന ചെയ്യുന്ന രീതിയിലും സ്വാധീനം ചെലുത്തുന്നു. ഓരോ യാത്രയും ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന ഓരോ യാത്രക്കാരനെയും ഊഷ്മളതയോടെയും ഉത്തരവാദിത്തത്തോടെയും യഥാർത്ഥ കരുതലോടെയും പരിപാലിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു.
ആയിരക്കണക്കിന് ഡ്രീം ഹോളിഡേയ്‌സ് രൂപകൽപ്പന ചെയ്യുമ്പോഴും താങ്കളുടെ സ്വന്തം അവധിക്കാലം എങ്ങനെയായിരിക്കും? യാത്ര ചെയ്യുമ്പോൾ താങ്കൾ പതിവുജോലികളിൽനിന്ന് യഥാർത്ഥത്തിൽ ‘സ്വതന്ത്രർ’ ആവാറുണ്ടോ?
യാത്ര ചെയ്യുമ്പോൾ ഞാൻ പൂർണ്ണമായി ‘ഓഫ്’ ആവുകയില്ല. കമ്പനിയുടെ സുഗമമായ പ്രവർത്തനം, ഞങ്ങളുടെ യാത്രികരുടെ സുഖസൗകര്യം എന്നിവ എപ്പോഴും എന്റെ മുൻഗണനയാണ്. എങ്കിലും, എന്റേതായ നിമിഷങ്ങൾ കണ്ടെത്തുന്നു – പ്രത്യേകിച്ച് പുതിയ ലക്ഷ്യസ്ഥാനങ്ങളെയും അനുഭവങ്ങളെയും കുറിച്ച് പഠിക്കാൻ. എന്നെ സംബന്ധിച്ചിടത്തോളം, യാത്ര ഒരു ജോലി മാത്രമല്ല; അതൊരു യഥാർത്ഥ അഭിനിവേശമാണ്. ആളുകളെ കണ്ടുമുട്ടാനും ബന്ധങ്ങൾ വളർത്താനും പുതിയ സാധ്യതകൾ ആരായാനും ഞാൻ ഇഷ്ടപ്പെടുന്നു. അർത്ഥവത്തും നവ്യവുമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിലുള്ള സന്തോഷം യാത്രയെ യഥാർത്ഥത്തിൽ വിലപ്പെട്ടതാക്കുന്നു; വെല്ലുവിളികൾ ഉയർന്നുവന്നാൽ പോലും.

