സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ആഗോള കാഴ്ചപ്പാട്; വർഗീസ് മൂലൻ

സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ആഗോള കാഴ്ചപ്പാട്; വർഗീസ് മൂലൻ

ലോകത്തിന്റെ ഏത് കോണിൽ ജീവിച്ചാലും, സ്വന്തം നാടിനോടും ഭാഷയോടും സംസ്കാരത്തോടുമുള്ള മലയാളികളുടെ ആത്മബന്ധം വളരെ ശക്തമാണ്. ദൂരങ്ങൾ മനുഷ്യരെ വേർതിരിച്ചാലും ഹൃദയബന്ധങ്ങളെ അകറ്റാനാകില്ലെന്ന വിശ്വാസം ഹൃദയത്തിൽ സൂക്ഷിച്ച വ്യക്തിയാണ് വർഗീസ് മൂലൻ. ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ കുടുംബത്തിന്റെ ആത്മബന്ധത്തിൽ കൂട്ടിയിണക്കണമെന്ന അദ്ദേഹത്തിന്റെ വലിയ സ്വപ്നത്തിൽ നിന്നാണ് ഗ്ലോബൽ മലയാളി കൗൺസിൽ പിറവി കൊണ്ടത്.

 

 

ഗ്ലോബൽ മലയാളി കൗൺസിൽ ഇന്നൊരു സാധാരണ സംഘടനയല്ല. രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിർത്തികൾ മറികടന്ന് മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ആത്മബന്ധത്തിന്റെ ആഗോള വേദിയായി അത് വളർന്നു കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികൾക്ക് ഏക കുടുംബത്തിന്റെ അനുഭവം നൽകുകയും, ദൂരങ്ങൾക്കപ്പുറം സ്നേഹവും സഹകരണവും പങ്കിടുന്ന മനുഷ്യശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ കൂട്ടായ്മയുടെ യഥാർത്ഥ ശക്തി. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളിത്തത്തിന്റെ തനിമ നിലനിർത്താനും, പുതിയ തലമുറയ്ക്ക് സ്വന്തം വേരുകളെ പരിചയപ്പെടുത്താനും, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പരസ്പരം കൈത്താങ്ങാകാനും ഈ വേദി വലിയ പങ്ക് വഹിക്കുന്നു. 24-ത്തിലധികം രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഈ കൗൺസിൽ, പ്രവാസികളുടെ സ്വപ്നങ്ങളെയും ഇന്ത്യയിലെ അവസരങ്ങളെയും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു പാലമാണ്. ബിസിനസ് ഫോറങ്ങൾ, സാംസ്കാരിക സംഗമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

വർഗീസ് മൂലന്റെ ദർശനം സംഘടന രൂപീകരണത്തിൽ മാത്രം ഒതുങ്ങിയതല്ല; മനുഷ്യരെ ബന്ധിപ്പിക്കുമ്പോഴാണ് ലോകം കൂടുതൽ മനോഹരമാകുന്നതെന്ന വിശ്വാസത്തിലാണത് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഗ്ലോബൽ മലയാളി കൗൺസിൽ ഒരു സംഘടനയുടെ അതിർത്തികൾക്കപ്പുറം വളർന്ന്, ലോകമെമ്പാടുമുള്ള മലയാളികളുടെ ആത്മബന്ധവും ഐക്യബോധവും പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഭാഷയും സംസ്കാരവും മനുഷ്യബന്ധങ്ങളും ചേർത്ത് നിർത്തുന്ന ഈ കൂട്ടായ്മ, വിവിധ രാജ്യങ്ങളിലായി ജീവിക്കുന്ന മലയാളികളുടെ സ്വപ്നങ്ങളും പരസ്പര വിശ്വാസവും പങ്കിടാനുള്ള ചൈതന്യപൂർണമായ പ്രതീകമായിനിലകൊള്ളുന്നു.

  Dr. Varghese Moolan receiving a national award from the President of India, Droupadi Murmu

ക്രിയേറ്റീവ് ഡൈമൻഷൻ

വിപുലമായ ഔദ്യോഗിക വിജയങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നടുവിലും, വർഗീസ് മൂലൻ തന്റെ സൃഷ്ടിപരമായ കഴിവിനെ എന്നും പരിപോഷിപ്പിച്ചിരുന്നു. ദാർശനികവും സാമൂഹികവുമായ ആശയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ശ്രദ്ധേയമായ നിരവധി സാഹിത്യകൃതികളുടെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തുകളിൽ ആത്മപരിശോധനയും മനുഷ്യജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണവും വ്യക്തമായി പ്രതിഫലിക്കുന്നു.
ഗാനരചയിതാവായും സംഗീതസംവിധായകനായും അദ്ദേഹം ഭക്തിസംഗീത രംഗത്ത് തനതായ ശൈലി രേഖപ്പെടുത്തിയിട്ടുണ്ട്. “ദൈവീകം” പോലുള്ള ആൽബങ്ങൾ അദ്ദേഹത്തിന്റെ കലാസംവേദനയുടെ ആഴം വ്യക്തമാക്കുന്നു. “ആഗതനാകണമേ നാദ” പോലുള്ള ആത്മീയഗാനങ്ങളിലൂടെ വിശ്വാസത്തെയും വികാരങ്ങളെയും സംഗീതത്തിന്റെ സപ്തസ്വരങ്ങളിൽ ഹൃദയസ്പർശിയായി കോർത്തിണക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കൂടുതൽ തെളിഞ്ഞുനിൽക്കുന്നു. സൃഷ്ടിപരമായ ഈ യാത്ര, ആവിഷ്കാരത്തെയും ആത്മചിന്തയെയും സാംസ്കാരിക മൂല്യങ്ങളെയും ഒരുപോലെ ഹൃദയത്തിൽ സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ കൂടുതൽ ആഴമുള്ള ഒരു വശത്തെ വെളിപ്പെടുത്തുന്നു. അതോടൊപ്പം, സർഗാത്മകതയും നേതൃത്വവും വേറിട്ട വഴികളല്ല, മറിച്ച് പരസ്പരം കരുത്ത് പകരുന്ന ശക്തികളാണെന്നതും അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു.

സത്യത്തിന്റെ ഒരു മാധ്യമമായി സിനിമ

സിനിമ, സത്യത്തിന്റെയും നീതിയുടെയും ഭാഷയാണെന്ന് കരുതുന്നയാളാണ് വർഗീസ് മൂലൻ. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ സിനിമാപ്രവേശനം ഒരു പുതിയ മേഖലയിലേക്കുള്ള ചുവടുവെപ്പ് മാത്രമല്ല, ജീവിതയാത്രയിലെ മറ്റൊരു അർത്ഥവത്തായ പരിണാമവുമായിരുന്നു.
•“റോക്കട്രി: ദി നമ്പി ഇഫക്റ്റ്”എന്ന ചിത്രത്തിന്റെ നിർമ്മാതാവായി അദ്ദേഹം കൈക്കൊണ്ടത് വെറും ഒരു സിനിമാപ്രവർത്തനം മാത്രമായിരുന്നില്ല; സങ്കീർണ്ണവും വികാരഭരിതവും ചരിത്രസത്യങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു കഥ ലോകത്തിനുമുന്നിൽ എത്തിക്കാനുള്ള ദൗത്യമായിരുന്നുവത്. ശാസ്ത്രജ്ഞനായ നമ്പി നാരായണൻ നേരിട്ട അനീതിയെ ആസ്പദമാക്കിയ ഈ ചിത്രം, മറഞ്ഞുപോയ സത്യത്തെ വീണ്ടും പ്രകാശത്തിലേക്ക് കൊണ്ടുവന്ന ഒരു ശക്തമായ ആഖ്യാനമായി മാറി. ചിത്രം ആഗോളതലത്തിൽ വലിയ അംഗീകാരം നേടി.
•കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു
•70-ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്തു
•2023-ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി

ഈ നേട്ടങ്ങൾ സിനിമയെ വിനോദമെന്നതിലുപരി അവബോധത്തിന്റെയും നീതിയുടെയും ശക്തമായ മാധ്യമമായി ഉപയോഗിക്കാനുള്ള വർഗീസ് മൂലന്റെ ദർശനത്തെ തെളിയിക്കുന്നു. പ്രേക്ഷകന്റെ മനസ്സിൽ ചോദ്യങ്ങളും ചിന്തകളും ഉണർത്തുന്ന കഥകളോടുള്ള അദ്ദേഹത്തിന്റെ അടുപ്പം, അദ്ദേഹത്തിന്റെ സിനിമാപ്രവർത്തനങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്നു. അതിന്റെ തുടർച്ചയായി, സാമൂഹികവും വൈകാരികവുമായ ആഴമുള്ള കഥപറച്ചിലുകൾ കൈകാര്യം ചെയ്യുന്ന വരാനിരിക്കുന്ന GDN എന്ന സിനിമയുമായും അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. അർത്ഥവത്തായ സിനിമകൾ സമൂഹത്തിൽ മാറ്റത്തിന്റെ ശബ്ദമാകാമെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മറ്റൊരു പ്രതിഫലനമാണത്.

                          Dr. Varghese Moolan with Prime Minister Narendra Modi.

ബിസിനസ്, സാമൂഹികസേവനം, സാംസ്കാരിക മേഖലകൾ തുടങ്ങി ഏത് രംഗത്തേക്കും കടന്നാലും, വർഗീസ് മൂലന്റെ പ്രവർത്തനങ്ങൾ വ്യക്തമായൊരു സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ യാത്ര നിരവധി അവാർഡുകളാലും ബഹുമതികളാലും ആദരിക്കപ്പെട്ടിട്ടുമുണ്ട്. അന്താരാഷ്ട്ര ബിസിനസ് എക്സലൻസ് പുരസ്കാരങ്ങളിൽ നിന്ന് ദേശീയ അംഗീകാരങ്ങളിലേക്കും ഓണററി ഡോക്ടറേറ്റുകളിലേക്കും വ്യാപിക്കുന്ന ഈ നേട്ടങ്ങൾ, ഒരു വ്യവസായി എന്നതിലുപരി സമൂഹമനസ്സുള്ള ദീർഘദർശിയായ നേതാവെന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് ഉയർത്തിക്കാട്ടുന്നത്. ബ്രിട്ടീഷ് പാർലമെന്റ് ഉൾപ്പെടെയുള്ള ആഗോള വേദികളിൽ ലഭിച്ച അംഗീകാരം, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ സ്വാധീനം രാജ്യാതിർത്തികൾക്കപ്പുറവും എത്തിച്ചേരുന്നുവെന്നതിന് ശക്തമായ തെളിവാണ്.

ശ്രദ്ധേയമായ അംഗീകാരങ്ങളിൽ ഇവ ഉൾപ്പെടുന്നു:

•റോക്കട്രി: ദി നമ്പി ഇഫക്റ്റ് നിർമ്മിച്ചതിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് (2023)
•ഡൈമൻഷണൽ പ്രോഗ്രസീവ് തിയറിക്കുള്ള അന്താരാഷ്ട്ര ഗോൾഡൻ ബുക്ക് അവാർഡ് (2025)
• ദേശീയ വികസനത്തിനുള്ള സംഭാവനകൾക്കുള്ള ഭാരത് ജ്യോതി അവാർഡ് (2006)
•എക്സ്പോർട്ട് എക്സലൻസ് അവാർഡ് (2008, യുഎസ്എ)
•സാമൂഹിക സ്വാധീനത്തിനുള്ള പ്രവാസി ഭാരതി (കേരളം) അവാർഡ് (2009)
•ഇന്റർനാഷണൽ ബിസിനസ് എക്സലൻസ് അവാർഡ് (2010, ക്വാലാലംപൂർ)
•സൗദി ബിസിനസ് എക്സലൻസ് അവാർഡ് (2014, റിയാദ്)
•ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഓർഡർ ഓഫ് ഗോൾഡൻ പീസ് മേക്കർ (2017, റഷ്യ)
മാർക്കറ്റിംഗിനും ആഗോള ഭക്ഷ്യ വ്യവസായത്തിനും നൽകിയ മികച്ച സംഭാവനകളെ അംഗീകരിച്ച് കിംഗ്സ് യൂണിവേഴ്സിറ്റി (2019) നൽകിയ ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്)

അദ്ദേഹത്തിന് ലഭിച്ച ഓരോ ബഹുമതിയും, ഒരു നേട്ടത്തിന്റെ അടയാളം മാത്രമല്ല, അർത്ഥവത്തായ ഒരു ജീവിതയാത്രയുടെ സാക്ഷ്യവുമാണ്.

 

Dr. Varghese Moolan with Rajeev Chandrasekhar, BJP Kerala State President and MLA, Nemom.

 

ചിന്താ നേതൃത്വം വികസിപ്പിക്കൽ: ഡൈമൻഷണൽ പ്രോഗ്രസീവ് തിയറി

സംരംഭകത്വം, ഭരണം, മനുഷ്യസ്നേഹം എന്നീ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഡോ. വർഗീസ് മൂലൻ, ചിന്താ നേതൃത്വത്തിന്റെ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളും വ്യവസായ-സാംസ്കാരിക പഠനങ്ങളും ചേർന്നാണ് അദ്ദേഹത്തിന്റെ “ഡൈമൻഷണൽ പ്രോഗ്രസീവ് തിയറി” രൂപംകൊണ്ടത്.
2024-ൽ, ബ്രിട്ടീഷ് പാർലമെന്റിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത സദസ്സിൽ അദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിച്ചു. തുടർന്ന്, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മർസൂഖി അത് പ്രകാശനം ചെയ്തു. തദ്വാരാ ആഗോള വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്തു. 2025-ൽ, ഈ സിദ്ധാന്തത്തിന് അഭിമാനകരമായ ഇന്റർനാഷണൽ ഗോൾഡൻ ബുക്ക് അവാർഡ് ലഭിച്ചു. മുൻകാലങ്ങളിൽ സദ്ഗുരു, ദലൈലാമ തുടങ്ങിയ ലോകപ്രശസ്ത വ്യക്തിത്വങ്ങൾക്കും ലഭിച്ച ഈ അംഗീകാരം, ഡോ. വർഗീസ് മൂലന്റെ ചിന്തകൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരത്തിന്റെ തെളിവായി മാറി.

 

ശാശ്വതമായ ഒരു തത്ത്വചിന്ത

ഡോ. വർഗീസ് മൂലന്റെ ജീവിതയാത്രയുടെ ഹൃദയത്തിൽ നിൽക്കുന്നത് ലളിതവും ശക്തവുമായ പുരോഗതി ഒരാളുടേതായി മാത്രം നിലനിൽക്കരുത്; അത് സമൂഹവുമായി പങ്കിടപ്പെടണം എന്ന വിശ്വാസമാണ്. തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ രൂപപ്പെടുത്തുന്നതിലൂടെയോ, നീതിയും ഉത്തരവാദിത്വവും ഉറപ്പാക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലൂടെയോ, സമൂഹങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതികൾക്ക് നേതൃത്വം നൽകുന്നതിലൂടെയോ അദ്ദേഹം ഈ തത്ത്വചിന്തയെ പ്രവർത്തിയിലൂടെ തെളിയിച്ചു. വിജയം വ്യക്തിപരമായ നേട്ടമായി മാത്രം കാണാതെ, കൂടുതൽ ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന ഒരു സാമൂഹിക ഉത്തരവാദിത്വമായി കാണുന്നതാണ് അദ്ദേഹത്തിന്റെ ദർശനത്തിന്റെ പ്രത്യേകത.

 

കുടുംബവും വ്യക്തിജീവിതവും

വിപുലമായ വ്യവസായ-സംരംഭക യാത്രയ്ക്കപ്പുറം, വർഗീസ് മൂലന്റെ ജീവിതത്തിന്റെ മൂല്യങ്ങൾക്കും ജീവിതകാഴ്ചപ്പാടുകൾക്കും രൂപം നൽകിയ ശക്തമായ അടിത്തറ അദ്ദേഹത്തിന്റെ കുടുംബമാണ്. ആ യാത്രയിലെ ഏറ്റവും വിശ്വസ്തമായ സഹയാത്രികയാണ് ഭാര്യ മാർഗരറ്റ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും മുൻ കോളജ് അധ്യാപികയുമായ അവർ, കുടുംബജീവിതത്തിനപ്പുറം വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ വളർച്ചയിലും സജീവ പങ്കാളിയാണ്. പരസ്പര വിശ്വാസവും പങ്കിട്ട ഉത്തരവാദിത്വവും ദീർഘദർശിത്വവും ചേർന്ന ഒരു ബന്ധത്തിന്റെ മനോഹരമായ പ്രതിഫലനമാണ് അവരുടെ കൂട്ടായ്മ. കുടുംബത്തിന്റെ സംരംഭക പാരമ്പര്യം അടുത്ത തലമുറയും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു. മകൻ വിജയ് വർഗീസ് മൂലൻ, മൂലൻസ് ഗ്രൂപ്പിന്റെ സിഇഒയായി ചുമതലയേറ്റ് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ മരുമകൾ കശ്മീരയും കുടുംബ ബിസിനസിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി തുടരുന്നു.

ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ മകൾ ഡോ. ജയ്ശ്രീ വർഗീസ് മൂലൻ വൈദ്യശാസ്ത്രരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. മരുമകൻ ഡോ. കിരൺ സുരേഷ് സൈക്യാട്രിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. കൊച്ചുമക്കളായ ശ്രേയ കിരണും മന്ത്ര വിജയ് മൂലനും കുടുംബത്തിന്റെ മൂല്യങ്ങളും പാരമ്പര്യവും മുന്നോട്ട് കൊണ്ടുപോകുന്ന പുതിയ തലമുറയുടെ പ്രതീകങ്ങളാണ്. അതായത് സ്നേഹവും മൂല്യങ്ങളും നേട്ടങ്ങളും ഒരുമിച്ച് ചേർന്ന തലമുറകൾ മാറിയാലും ബന്ധങ്ങളുടെ ശക്തിയും ഒരുമയുടെ ആത്മാവും തുടരുന്ന ഒരു മനോഹരമായ ഒന്നാണ് വർഗീസ് മൂലന്റെ കുടുംബം.

മുന്നോട്ട് തുടരുന്നു

വർഗീസ് മൂലന്റെ ജീവിതയാത്രയെ വേറിട്ടതാക്കുന്നത് മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. കാലത്തിന്റെ മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുകയും നിരന്തര വളർച്ചയിലേക്ക് സ്വയം നയിക്കുകയും ചെയ്യുന്ന സമീപനമാണ് അദ്ദേഹത്തെ ഇന്നും മുന്നോട്ട് നയിക്കുന്നത്. പുതിയ സംരംഭങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സൃഷ്ടിപരമായ ഇടപെടലുകൾ ഇവയെല്ലാം അദ്ദേഹത്തിന്റെ തുടർച്ചയായ വളർച്ചയുടെ തെളിവുകളാണ്.

വലിയ ചിത്രം

ഡോ. വർഗീസ് മൂലന്റെ ജീവിതം ഒരു സാധാരണ വിജയകഥയല്ല. സംരംഭകത്വം, മൂല്യങ്ങൾ, സർഗാത്മകത, മനുഷ്യസ്നേഹം എന്നിവ ഒത്തുചേർന്ന ഒരു അർത്ഥവത്തായ ജീവിതയാത്രയാണ് അത്. വളർച്ചയെ ലക്ഷ്യമിടുമ്പോഴും മനുഷ്യബന്ധങ്ങളുടെ മൂല്യം മറക്കാത്തതും, വിജയത്തെ തേടുമ്പോഴും സമൂഹത്തിൽ സ്വാധീനം സൃഷ്ടിക്കാൻ മുൻഗണന നൽകുന്നതുമായ ഒരു നേതൃത്വശൈലിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ അടുത്തറിഞ്ഞാൽ, ഒരു വിജയകരമായ വ്യവസായിയെ മാത്രമല്ല, വിജയത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് കാണിച്ചുതരുന്ന ഒരു വ്യക്തിത്വത്തെയും നമുക്ക് കാണാൻ സാധിക്കും. അതാണ് അദ്ദേഹത്തിന്റെ കഥയെ കൂടുതൽ പ്രചോദനാത്മകവും ശ്രദ്ധേയവുമാക്കുന്നത്.  

 

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.