പുതുപ്പള്ളിയിൽ ജെയ്ക്കിന് ഹാട്രിക് തോൽവി
ഉമ്മന്‍ ചാണ്ടിയോടും മകന് ചാണ്ടി ഉമ്മനോടും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പുതിയ പരീക്ഷണമെന്ന നിലയിലായിരുന്നു പുതുപ്പള്ളിക്കാരനായ ജെയ്കിനെ സിപിഎം 2016 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തിറക്കിയത്. 2016 ലെ ആദ്യ മത്സരത്തില്‍ ജെയ്ക് മണ്ഡലത്തിലെ 33.4 ശതമാനം വോട്ടായ 44505 വോട്ട് നേടിയിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് മണ്ഡലത്തിലെ 53.7 ശതമാനം വോട്ട ലഭിച്ചിരുന്നു. അന്ന് 71597 വോട്ടാണ് ഉമ്മന്‍ ചാണ്ടി നേടിയത്. 2011 തെരഞ്ഞെടുപ്പിനെ ക്കാള്‍ ഇടതുപക്ഷത്തിന്റെ നില മെച്ചപ്പെടുത്താന്‍ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു.
എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തല്‍ മാത്രമല്ല മറിച്ച് ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കുന്നതായിരുന്നു ജെയ്ക്കിന്റെ പോരാട്ടം. മണ്ഡലത്തിലെ 41.4 ശതമാനം വോട്ട് നേട്ടവുമായി ജെയ്ക് വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ക്യാംപുകളില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തിലും വലിയ ഇടിവുണ്ടാക്കാന്‍ ജെയ്കിന് സാധിച്ചെങ്കിലും അന്തിമ വിജയം ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരുന്നു. മണർകാട് പഞ്ചായത്തിലും പാമ്പാടി പഞ്ചായത്തിലും ജെയ്ക് സി തോമസിന് കിട്ടിയ വോട്ടുകളായിരുന്നു 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കുന്നതില്‍ നിര്‍ണ്ണായകമായത്. 8000
ല്‍ അധികം വോട്ടോടെ ഉമ്മന്‍ ചാണ്ടി ജയിച്ചെങ്കിലും അതൊരു നിറം കെട്ട ജയമായി കോണ്‍ഗ്രസുകാര്‍ വരെ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയാണ് കുഞ്ഞൂഞ്ഞിന്റെ മകന് മിന്നും വിജയം സമ്മാനിച്ച് പുതുപ്പള്ളി 2023 ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയത്. സഹതാപ തരംഗം ആഞ്ഞടിച്ച ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 61 ശതമാനത്തിലധികം വോട്ട് നേടിയാണ് ചാണ്ടി ഉമ്മന്‍ ജയിക്കുമ്പോള്‍ 2021നെ അപേക്ഷിച്ച് പതിനായിരത്തോളം വോട്ടിന്റെ കുറവിലാണ് ജെയ്ക് ഹാട്രിക് തോല്‍വി ഏറ്റുവാങ്ങുന്നത്.
Photo Courtesy : Google/ images are subject to copyright