മിസ്സ് ഏഷ്യ കിരീടം ആർക്ക് ; കാത്തിരിക്കാം ഒരുനാൾ കൂടി
കൊച്ചി: ഏഷ്യയിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയ്ക്ക് ഇനി ഒരുനാൾ മാത്രം. . കൊച്ചി ലേ മെറിഡിയനാണ് നാളെ നടക്കുന്ന ഈ സൗന്ദര്യ രാവിന് വേദി ആകുന്നത്. മത്സരത്തിന്റെ ഭാഗമായുള്ള ഗ്രൂമിങ്ങ് 12 ന് കൊച്ചി ബ്യൂ മൗണ്ടില്‍ ആരംഭിച്ചിരുന്നു.അരുണ്‍രത്‌ന (ഇന്റര്‍നാഷണല്‍ ഫാഷന്‍ കൊറിയോഗ്രാഫര്‍), വാലന്റീന രവി (മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), സമീര്‍ ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍),വിപിൻ സേവ്യർ (ഫിറ്റ്നെസ്സ് ട്രെയിനർ ), ജിതേഷ് , പ്രീതി ദാമിയാൻ പേർസണാലിറ്റി ഡവലപ്മെന്റ്റ് ട്രയിനർസ് )എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3293 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് മിസ് ഏഷ്യയുടെ മുഖ്യപങ്കാളികള്‍.മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ എന്നീ ഇവന്റുകളിലൂടെ സൗന്ദര്യ മത്സരങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പെഗാസസിന്റെ ആദ്യ അന്താരാഷ്ട്ര സംരംഭമാണ് മിസ് ഏഷ്യ. ഏഷ്യന്‍ വന്‍കരയിലെ യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കുന്ന മത്സരത്തില്‍ മിസ് ക്വീന്‍ ഓഫ് ഇന്ത്യ ജേതാവ് കനിക കപൂറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
അസര്‍ബൈജാന്‍, ഭൂട്ടാന്‍, ചൈന, ഇറാന്‍, മലേഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ടിബറ്റ്, ടര്‍ക്‌മെനിസ്ഥാന്‍, യു.എ.ഇ, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരും മിസ് ഏഷ്യ വേദിയില്‍ മാറ്റുരയ്ക്കും. നാഷണല്‍ കോസ്റ്റിയൂം, ബ്ലാക്ക് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത് ഫാഷന്‍, സിനിമ, മോഡലിംഗ് രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളാണ്. മിസ് ഏഷ്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ അഞ്ച് ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനുമുള്ള രണ്ട് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.
മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റഡ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയിസ്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് കണ്‍ജീനിയാലിറ്റി, ബെസ്റ്റ് നാഷണല്‍ കോസ്റ്റിയൂം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.
ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. തന്റെ വരുമാനത്തിന്റെ ലാഭവിഹിതം നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യുതിനായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലേക്ക് നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
മിസ് ഏഷ്യ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ (http://in.bookmyshow.com) എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ ലഭിക്കുന്ന പൂര്‍ണ വരുമാനം 100 ലൈഫ് ചലഞ്ചിനു വേണ്ടി വിനിയോഗിക്കുമെന്നും അജിത് രവി പെഗാസസ് അറിയിച്ചു.
ചുങ്കത്ത് ജ്വല്ലറി, മെഡിമിക്‌സ്, കന്യക, ബ്യൂമൗണ്ട് ദ ഫേണ്‍, ദേശാടന്‍, കല്‍പന ബ്യൂട്ടി ഹബ്, പറക്കാട്ട് ജ്വല്ലേഴ്‌സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, ഫിറോര്‍, എന്നിവരാണ് മിസ് ഏഷ്യ 2015ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.