സംസ്ഥാന ബജറ്റ് അവതരണം: ശബരിമല വികസനത്തിന് 739 കോടി രൂപ
സംസ്ഥാന ബജറ്റ് അവതരണം ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി.
ശബരിമലയിലെ ഇത്തവണത്തെ വരുമാനത്തില്‍ കുറവ് വന്നതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക സഹായം നല്‍കാനാണ് സര്‍ക്കാരിൻറെ തീരുമാനം. ശബരിമല വികസനത്തിന് ആകെ 739 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ബഡ്‌ജറ്റിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രത്യേകമായി തുക അനുവദിക്കുന്നത്.
ശബരിമലയിലെ റോഡ് വികസനത്തിന് 200 കോടി, പമ്പ-നിലയ്ക്കല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടിയുമാണ് അനുവദിച്ചത്. പമ്പയിൽ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിക്കും. ഇത്തവണത്തെ ശബരിമലയുടെ കാണിക്കയിലെ വരുമാനം വളരെ കുറവായിരുന്നു, ഇതിനു പരിഹാരമായി ദേവസ്വം ബോർഡിന് 100 കോടിയാണ് അനുവദിച്ചതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിൽ തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പറഞ്ഞു. ഭക്തരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ഇതിൽ ഉണ്ടാകും.കൊച്ചി, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് 36 കോടിരൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright