പ്രവാസി വിവാഹ തട്ടിപ്പു തടയാൻ നിയമനിർമാണ ബിൽ രാജ്യസഭയിൽ
പ്രവാസി വിവാഹ തട്ടിപ്പു തടയാൻ നിയമനിർമാണത്തിനുള്ള ബിൽ രാജ്യസഭയിൽ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് തിങ്കളാഴ്ച്ച രാജ്യസഭയിൽ അവതരിപ്പിച്ചത്.പ്രവാസി വരന്മാരാകുന്ന വിവാഹങ്ങളുടെ രജിസ്ട്രേഷന്‍ നിർബന്ധമാക്കുന്ന ‘രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ് ഓഫ് നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍ ബില്‍ 2019’ ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത്.
വിവാഹത്തട്ടിപ്പിലൂടെ വിദേശത്തേക്കു സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഇതു തടയുന്നതിനായി ബിൽ അവതരിപ്പിച്ചത്. പ്രവാസിയായ ഭർത്താവ് വിവാഹം കഴിഞ്ഞു 30 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഭർത്താവിൻറെ പാസ്പോർട്ട് അസാധുവാക്കുകയും സ്ഥാവര ജങ്കമവസ്തുക്കൾ കണ്ടുക്കെട്ടുകയും ചെയ്യുന്നതാണ് ബിൽ.
ബജറ്റ് സമ്മേളനം ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ ബില്‍ ലോക്‌സഭയില്‍ പാസാകാനുള്ള സാധ്യത കുറവാണ്.
Photo Courtesy : Google/ images are subject to copyright