ലാവ്‌ലിൻ കേസ് അന്തിമ വാദം: സുപ്രീം കോടതി ഏപ്രിൽ മാസത്തേക്ക് മാറ്റി
ലാവ്‌ലിൻ കേസ് അന്തിമ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. അന്തിമ വാദം ഏപ്രിലിൽ കേൾക്കാമെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള സിബിഐ നൽകിയിട്ടുള്ള ഹർജിയുടെ വാദം കേൾക്കലാണ് മാറ്റിവച്ചത്. ഏപ്രില്‍ മാസം വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം മാർച്ച് മാസം ഹോളിയ്ക്ക് നീണ്ട അവധിയുള്ളതിനാൽ ഹോളി കഴിഞ്ഞതിനുശേഷം കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യം പിണറായി വിജയന്റെ അഭിഭാഷകന്‍ വി ഗിരി ഉന്നയിച്ചു .ലാവ്‌നില്‍ കേസിലെ എല്ലാ ഹര്‍ജികളും ഏപ്രിലില്‍ ഒന്നിച്ചു പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright