കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തിയതോടെ മരുന്ന് ക്ഷാമം രൂക്ഷമാവുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തിയതോടെ മരുന്ന് ക്ഷാമം രൂക്ഷമാവുകയാണ്. ജനങ്ങൾ മരുന്നിനായി വലയുകയാണ്. ജീവൻ രക്ഷാമരുന്നുകൾപ്പോലും രോഗികൾ ഇപ്പോൾ പുറമേ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
മരുന്ന് വിതരണ സംഘടനകൾക്ക് പണം നൽകാത്തതുകൊണ്ടാണ് അവർ മരുന്ന് വിതരണം രണ്ടു ദിവസം മുൻപ് നിർത്തിയത്. രണ്ടുദിവസം ആയപ്പൊളേക്കും ജനങ്ങൾ മരുന്നിനായി വലയുകയാണ്. മരുന്ന് വിതരണ സംഘടനക്ക് മെഡിക്കല്‍ കോളജ് ആശുപത്രി നൽകാനുള്ളത് 30 കോടി രൂപയാണ്.
ഏതുസമയവും തിരക്കനുഭവപ്പെടുന്ന ന്യായവില മെഡിക്കൽ ഷോപ്പിലോ, കാരുണ്യ മെഡിക്കൽ ഷോപ്പിലോ ഇപ്പോൾ തിരക്കില്ല. എന്തെന്നാൽ അവിടെയും പല മരുന്നുകളും കിട്ടാതായതോടെയാണ് ഈ അനുഭവം. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് പുറമെ രോഗികൾ ശസ്ത്രക്രിയക്കാവശ്യമായ ഗ്ലൗസ്, സൂചി, നൂലുകള്‍ തുടങ്ങിയവക്കും കടുത ക്ഷാമം നേരിടുകയാണ്.
Photo Courtesy : Google/ images are subject to copyright