സംസ്ഥാനത്ത് മഴ കനത്തു .പലയിടത്തും ജലനിരപ്പുയർന്നു, കടലാക്രമണവും രൂക്ഷമായി
സംസ്ഥാനത്ത് മഴ കനത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 23 വരെയുള്ള തീയതികളില്‍ റെഡ് ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ കടലാക്രമണവും രൂക്ഷമായി.
പമ്പ ത്രിവേണിയിൽ ജലനിരപ്പുയർന്നു. അതുകൂടാതെ കനത്ത മഴയിൽ കണ്ണൂർ നഗരത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കുറേ കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. റെഡ് അലര്‍ട് പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ കനത്തു.
കടലാക്രമണത്തെത്തുടന്ന് കൊല്ലത്ത് മല്‍സ്യബന്ധനത്തിനുപോയ ബോട്ട് തകര്‍ന്ന് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി. മലയോരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. റെഡ് അലര്‍ട് പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ കനത്തു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടച്ചിലുണ്ടായി. കോഴിക്കോട് നഗരത്തില്‍വെള്ളം കയറി.
വാഗമണ്‍ – തീക്കോയി റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടെങ്കിലും ഗതാഗതം പുനസ്ഥാപിച്ചു. ജലനിരപ്പ് ഉയർന്നാൽ മലങ്കര, കല്ലാർകുട്ടി ഡാമുകൾ ഇന്ന് തന്നെ തുറന്നു വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.
Photo Courtesy : Google/ images are subject to copyright