സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് ഹെൽമെറ്റും, കാറിലെ എല്ലായാത്രക്കാർക്കും സീറ്റ് ബെൽറ്റും നിർബന്ധമാക്കി
സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് ഹെൽമെറ്റും, കാറിലെ എല്ലായാത്രക്കാർക്കും സീറ്റ് ബെൽറ്റും നിർബന്ധമായി ധരിക്കുന്നത് കര്‍ശനമാക്കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നൽകി. ഹെൽമെറ്റ് മുൻപിലും പിന്നിലും ഇരിക്കുന്ന ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്കും, സീറ്റ് ബെൽറ്റ് മുൻപിലും പിന്നിലും ഇരിക്കുന്ന കാർ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് സംസ്ഥാനത്ത് നിർബന്ധമാക്കിയിട്ടില്ലായിരുന്നു. ഇക്കാര്യം ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ചൂണ്ടിക്കാട്ടുന്നു.
നിയമലംഘനം കണ്ടെത്താന്‍ പൊലീസും മോട്ടോര്‍വാഹന ഉദ്യോഗസ്ഥരും ശക്തമായ പരിശോധന
കൾ നടത്തണമെന്നും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗതാഗത കമീഷണര്‍ക്കും സംസ്ഥാന പൊലീസ‌് മേധാവിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതനിയമ പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധികാരമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
Photo Courtesy : Google/ images are subject to copyright