കോട്ടയത്തെ കെവിൻ വധക്കേസ് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്ന് കോടതി.

കോട്ടയത്തെ കെവിൻ വധക്കേസ് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്ന് കോടതി.

കോട്ടയത്തെ കെവിൻ വധക്കേസ് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്ന് കോടതി. നീനുവിൻെറ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കേസിലെ പത്ത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് 10 പ്രതികളാണെന്ന് വിധിച്ചത്. കേസിൻറെ ശിക്ഷ മറ്റന്നാളായിരിക്കും പ്രഖ്യാപിക്കുക.

കെവിന്‍റെ ഭാര്യാപിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ പതിനാല് പേരായിരുന്നു കേസിലെ പ്രതികൾ. എന്നാൽ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ജോണ്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ചാക്കോ ജോണ്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.

നാലു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന് വിധി വന്നതിന് ശേഷം കെവിന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. ചാക്കോയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ വാട്‌സാപ്പ് സന്ദേശമാണ് പ്രോസിക്യൂഷന്‍ കോടതിയിൽ ഹാജരാക്കിയിരുന്നത്. എന്നാൽ വാട്സ്ആപ്പ് സന്ദേശം അയച്ചത് നീനുവിൻറെ സഹോദരനും സംഘവും കെവിനേ തട്ടികൊണ്ട് വരാൻ പോയതിനുശേഷമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നീനുവിൻറെ പിതാവിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇതുകണക്കിലെടുത്താണ് ചാക്കോയെ വെറുതെ വിട്ടത്. വെറുതെ വിട്ട നാലുപ്രതികൾക്കും കേസുമായി യാതൊരു പങ്കില്ലെന്നും കോടതി അംഗീകരിച്ചു.

കേസിൻറെ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും മൂന്നുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി. റെക്കോർഡ് വേഗത്തിലാണ് വിധി പ്രസ്‌താവിച്ചത്‌. കെവിന്റെ ഭാര്യ നീനുവിന്റെ മൊഴിയായിരുന്നു ഈ കേസിൽ നിർണായക മൊഴിയായത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.