നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. നടൻ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന ആവശ്യവുമായാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയുടെ പ്രധാന ആവശ്യം ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നാണ്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാൽ ഈ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടി കക്ഷിചേർക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജുകൾ അടങ്ങുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷയോടൊപ്പം ചില സുപ്രധാന തെളിവുകളും നടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കൈമാറിയാൽ അത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും അത് ദുരുപയോഗം ചെയ്‌തേക്കാമെന്നുമാണ് സുപ്രീംകോടതിയില്‍ സമർപ്പിച്ച അപേക്ഷയില്‍ നൽകിയിരിക്കുന്നത്.
കൂടാതെ കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ബി.സന്ധ്യ ഐ.പി.എസ്. ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിൽ ഉണ്ട്. ഇവര്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.
Photo Courtesy : Google/ images are subject to copyright