മരട് ഫ്ലാറ്റുടമകൾക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമെങ്കിൽ കെ. ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി.
മരട് ഫ്ലാറ്റുടമകൾക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമെങ്കിൽ കെ. ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി. കൂടാതെ ഫ്ലാറ്റുടമകളുടെ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
സംസ്ഥാന സർക്കാർ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണം എന്ന ഉത്തരവ് നടപ്പിലാക്കിയതിൻ്റെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ചു. ജനുവരി 11ന് ഹോളി ഫെയ്ത്ത്, ആല്‍ഫാ സറീന്‍ ഫ്ലാറ്റുകളും, 12 ആം തീയതി ഗോള്‍ഡന്‍ കായലോരവും, ജെയിന്‍ കോറലും പൊളിക്കുമെന്നും റിപ്പോർട്ടിൽ കാണിച്ചിട്ടുണ്ട്.
ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരമായി ഇതുവരെ 27 കോടി 99 ലക്ഷം നല്‍കിയിട്ടു ണ്ടെന്നും ബാക്കി തുക നൽകാൻ കുറച്ച് സാവകാശം നൽകണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മേജര്‍ രവി ഫയല്‍ ചെയ്ത കോടതി അലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright