സംസ്ഥാനത്തെ നാലുമേഖലകളായി തിരിച്ചായിരിക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ നടപ്പിലാക്കുക.

സംസ്ഥാനത്തെ നാലുമേഖലകളായി തിരിച്ചായിരിക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ നടപ്പിലാക്കുക.

സംസ്ഥാനത്തെ നാലുമേഖലകളായി തിരിച്ചായിരിക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ നടപ്പിലാക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തയ്യാറാക്കിയിട്ടുള്ള ഈ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാരിന് മുൻപിൽ അവതരിപ്പിച്ച് അനുമതി നേടിയ ശേഷം നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ആദ്യത്തെ മേഖലയിൽ വരുന്നത് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ള ജില്ലകളാണ്. അതിൽ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ ഉൾപ്പെടുന്നു. മെയ് മൂന്നുവരെ ഈ ജില്ലകളിൽ കർശന നിയന്ത്രണമാവും നടപ്പിലാക്കുക. കൂടാതെ ഇങ്ങനെയുള്ള ജില്ലകളിലെ തീവ്ര രോഗബാധ ഹോട്ട്സ്പോട്ട് കണ്ടെത്തി, അതിന് ഒരു എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും ഇട്ട് ബാക്കിയുള്ള വഴികൾ അടയ്ക്കും. ഭക്ഷ്യ വസ്തുക്കളും മറ്റു ആവശ്യവസ്തുക്കളും സർക്കാർ അനുവദിച്ചിട്ടുള്ള ഈ പോയിന്റുകളിൽ കൂടി മാത്രമേ എത്തിക്കാൻ പാടുള്ളൂ.

രണ്ടാമത്തെ മേഖലയിൽപ്പെടുന്നത് പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണ്. ആദ്യത്തെ മേഖലയിലുള്ളതിനേക്കാളും രോഗബാധിതയുടെ എണ്ണം ഈ ജില്ലകളിൽ കുറവായിരിക്കും. ഏപ്രിൽ 24 വരെ ഈ ജില്ലകളിൽ കടുത്ത ലോക്ഡൌൺ ആയിരിക്കും, അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമായിരിക്കും ഇളവുകളുടെ കാര്യത്തിൽ തീരുമാനിക്കുക.

മൂന്നാമത്തെ മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളുമാണ്. ഈ മേഖലയിൽ ഭാഗികമായ സാധാരണ ജീവിതം അനുവദിക്കും, പക്ഷേ മറ്റെല്ലാ നിയന്ത്രണങ്ങളും ഈ ജില്ലകൾക്ക് ബാധകമായിരിക്കും. ഇവിടെ ഹോട്ട്സ്പോട്ടുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി അത്തരം വില്ലേജുകൾ അടച്ചിടും.

നിലവിൽ സംസ്ഥാനത്ത് പോസിറ്റീവായ കേസുകൾ ഇല്ലാത്ത രണ്ട് ജില്ലകളാണ് ഉള്ളത്. കോട്ടയം, ഇടുക്കി എന്നിവ. ഈ ജില്ലകളായിരിക്കും നാലാമത്തെ മേഖലയായി തിരിക്കുന്നത്. എന്നാൽ ഇടുക്കി തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ, ഇവിടെ ജാഗ്രത പാലിക്കണം. കൂടാതെ ഈ ജില്ലകളിലുള്ളവർക്ക് ജില്ലവിട്ട് യാത്ര അനുവദിക്കില്ല. സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ഈ ജില്ലകൾക്കും ബാധകമായിരിക്കും.

സംസ്ഥാനത്ത് എവിടെ ആയാലും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. എല്ലായിടങ്ങളിലും സാനിറ്റൈസറുകളും കൈകഴുകാനും സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഇവ പല മേഖലകൾക്കുള്ളിലായാണ് സംസ്ഥാനത്തിന്റെ നിർദേശപ്രകാരം വരുന്നത്. അതിനാൽ കേന്ദ്രത്തിൽ ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ച് അനുമതിയോടെ സംസ്ഥാനത്ത് നടത്താനാണ് കേരള സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മേൽ പറഞ്ഞ എല്ലാ മേഖലകളിലും ജില്ലകൾ വിട്ടുള്ള യാത്രകൾ, സിനിമാ ശാലകൾ, കൂട്ടം ചേരൽ, ആരാധനാലയങ്ങൾ എന്നിവയുടെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിലക്കുകളുണ്ടാവും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.