സംസ്ഥാനത്ത് ഇന്ന് 19 പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19 പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19 പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം 1, കൊല്ലം 1. കണ്ണൂരിൽ സ്ഥിരീകരിച്ച പത്തുപ്പേരിൽ 9പ്പേർ വിദേശത്തുനിന്നുവന്നവരാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

പാലക്കാടുനിന്നുള്ള ഒരാളും മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ളവരും തമിഴ്‌നാട്ടില്‍നിന്നു വന്നതാണ്. അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് മൂന്നുപേരും വിദേശത്തുനിന്ന് വന്നവര്‍.

16 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂരില്‍ ഏഴുപേരും കാസര്‍കോട്ട് നാലുപേരും കോഴിക്കോട് നാലുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് രോഗമുക്തരായത്. ഇതുവരെ സംസ്ഥാനത്ത് 426 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ നിലവിൽ ചികിത്സയിലാണ്.

ചികിത്സയിലുള്ള 117 പ്പേരിൽ 53 പ്പേർ കണ്ണൂരിലാണ്. അതിനാൽ കണ്ണൂർ ജില്ലയിലെ ലോക്ഡൗണ്‍ കര്‍ശനമാക്കും. എല്ലാ വാഹനത്തിലും പൊലീസ് പരിശോധന നടത്തും. ഹോട്സ്പോട് പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. പൊലീസ് അനുവദിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രം തുറക്കാം. അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി ചെയ്യും.

സംസ്ഥാനത്ത് ആകെ 36,667 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 332 പേരാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇതുവരെ 104 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ 53 പേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ ലോക്ഡൗൺ കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപനത്തില്‍ വിചിത്രമായ അനുഭവങ്ങളുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ മാര്‍ച്ച് 8ന് ആശുപത്രിയിലാക്കിയ സ്ത്രീയുടെ രോഗം മാറിയില്ല. 36 ദിവസമായി രോഗി പോസിറ്റിവായി തുടരുകയാണ്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.