സംസ്ഥാനത്ത് ഇന്ന് 3പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: 3പ്പേരും കാസർകോട് സ്വദേശികൾ
സംസ്ഥാനത്ത് ഇന്ന് 3പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 3പ്പേരും കാസർകോട് സ്വദേശികളാണ്, സമ്പർക്കംമൂലമാണ് രോഗബാധ. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ കാസര്‍കോട് അഞ്ചുപേരടക്കം 15 പേരുകൂടി രോഗമുക്തരായി.
കോവിഡ് 19 മൂലം കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇതുവരെ 450 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ നിലവില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആകെ 21,725 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,243 പേര്‍ വീടുകളിലും, 452 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്-56 പേര്‍. കാസര്‍കോട് 18 പേര്‍ ചികിത്സയിലുണ്ട്, നിലവിൽ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ നിലവിൽ ആരുംതന്നെ ചികിത്സയിലില്ല.
ജീവന്‍രക്ഷാമരുന്നുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ്-19 ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകുന്നുണ്ട്. അതിനാലാണ് ഇങ്ങനെയൊരു നടപടി. ഇതുവഴി ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ച നിര്‍ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവെച്ച മറ്റു രോഗികള്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.
ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്ന് വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു. ആര്‍സിസിയുടെ സഹകരണത്തോടെ കന്യാകുമാരി ജില്ലാ ആശുപത്രിയെ കാന്‍സര്‍ ആശുപത്രിയാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള തടസം നീക്കണമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇനി റെഡ്, ഓറഞ്ച് സോണുകള്‍ മാത്രം. സംസ്ഥാന അതിര്‍ത്തിയില്‍ ജാഗ്രത കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright