കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും.
കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി നാളെ ചേർച്ച നടത്തുക.
രോഗികളുടെ എണ്ണത്തിലും ആരോഗ്യസംവിധാനങ്ങളുടെ ദൗര്‍ലഭ്യതയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുമായാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച.
സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിയെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചുമാണ് യോഗം ചര്‍ച്ച ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍. മഹാമാരി ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.
2,91,630 ആക്ടീവ് കേസുകളുള്ള സംസ്ഥാനത്ത് ഇതുവരെ 32,627 പേരാണ് രോഗം ബാധിച്ചു മരിച്ചത്. 98,062 ആക്ടീവ് കേസുകളും 8023 മരണങ്ങളുമായി കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. കൊവിഡ് ഏറ്റവുമധികം മോശമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ 5359 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആന്ധ്രാ പ്രദേശുമുണ്ട്.
ഇതുവരെ 44.97 ലക്ഷം പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 80.86 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതസമയം, ഇന്ന് 75,083 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1053 പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 55,62,664 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇതില്‍ 9.75 ലക്ഷം ആക്ടീവ് കേസുകളാണ്.
Photo Courtesy : Google/ images are subject to copyright