വിരാട് കൊഹ്‍ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദത്തില്‍.
ക്രിക്കറ്റ് താരം വിരാട് കൊഹ്‍ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദത്തില്‍. ലോക്ഡൗൺ കാലത്ത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നായിരുന്നു ഗാവസ്‌കറിൻ്റെ പരാമര്‍ശം.
എന്നാല്‍ കോഹ്ലി, കെ എല്‍ രാഹുലിനെ രണ്ട് വട്ടം കൈവിട്ട് കളി നഷ്ടപ്പെടുത്തുകയും, ബാറ്റിങ്ങില്‍ മങ്ങി പോവുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു വിവാദപരാമര്‍ശവുമായി ഗാവാസ്കറെത്തിയത്.
കൂടാതെ 69 പന്തില്‍ നിന്ന് 132 റണ്‍സ് എടുത്ത് രാഹുല്‍ പഞ്ചാബിൻ്റെ സ്‌കോര്‍ 200 കടത്തി. രണ്ട് തവണയാണ് കോഹ്ലി രാഹുലിൻ്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. സ്‌റ്റെയ്‌നിൻ്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ 83 റണ്‍സില്‍ നില്‍ക്കെ രാഹുലിനെ കോഹ്‌ലി വിട്ടുകളഞ്ഞു. ആറ് ബോളുകള്‍ക്ക് ശേഷം പൊങ്ങിയ പന്ത് ലക്ഷ്യമാക്കി ലോങ് ഓഫില്‍ നിന്ന് കോഹ്ലി ഓടിയെത്തിയെങ്കിലും ക്യാച്ച് നഷ്ടപ്പെടുത്തി. ക്യാച്ച് കോഹ്ലി നഷ്ടപ്പെടുത്തിയതിന് പിന്നാലെ 9 പന്തില്‍ നിന്ന് 40 റണ്‍സ് ആണ് രാഹുല്‍ നേടിയത്.
Photo Courtesy : Google/ images are subject to copyright