കോവിഡ് വ്യാപനം കുറഞ്ഞിട്ടും തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി.
കോവിഡ് വ്യാപനം തിരുവനന്തപുരം ജില്ലയില്‍ ഗണ്യമായി കുറഞ്ഞിട്ടും നിരോധനാജ്ഞ നീട്ടി ഉത്തരവിറങ്ങി. സ്വര്‍ണക്കടത്തില്‍ ശിവശങ്കറും മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയും അറസ്റ്റിലായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപിയും, കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തുന്നവരെ കൂട്ടത്തോടെ കേസില്‍ പെടുത്താനുള്ള നീക്കമാണ് 144 നീട്ടിയതെന്ന ആരോപണം ശക്തമാവുകയാണ്.
കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആര്‍ .പി .സി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടിയതായാണു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചത്. ഒക്ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ 31ന് അര്‍ധരാതി വരെയാണ് തുടക്കത്തില്‍ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്ന സാഹചര്യം ജില്ലയില്‍ ഒഴിവായിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ ആകെ 57,939 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോളുകള്‍ ശക്തമായി തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഇതു മുന്‍നിര്‍ത്തി കൂടിയാണ് സി.ആര്‍.പി.സി. 144 പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright