ഐ.പി.സിയും സി.ആര്‍.പി.സിയും പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി), കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡ്യുര്‍ (സി.ആര്‍.പി.സി) എന്നിവ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കാലഘട്ടം തൊട്ട് രാജ്യത്ത് നിലനിൽക്കുന്ന ഒന്നാണ് ഐ.പി.സിയും സി.ആര്‍.പി.സിയും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ഇവ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വ്യക്തമാക്കിയത്.
ഐ.പി.സിയും സി.ആര്‍.പി.സിയും മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഈ വിഷയത്തിലുള്ള അഭിപ്രായം തേടി ചീഫ് ജസ്റ്റിസുമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാരിതര സംഘടനകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്ക് കത്തയച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ലിംഗപരമായ അനീതിയില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവരും നേരായ ദിശയില്‍ പ്രവര്‍ത്തിക്കണം. ഇന്ത്യ സര്‍ക്കാരിനുവേണ്ടി തങ്ങള്‍ നിരവധി ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഐ.പി.സി, സി.ആര്‍.പി.സി എന്നിവയും ഞങ്ങള്‍ മാറ്റും. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഈ രണ്ട് വിഭാഗങ്ങള്‍ ഭേദഗതി ചെയ്യുന്നുണ്ട്.
രാജ്യത്തിന്‍റെ ഇന്നത്തെ സ്ഥിതിഗതികള്‍ നോക്കിയാല്‍ ഐ.പി.സിയും സി.ആര്‍.പി.സിയും പൂര്‍ണമായി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.പി.സിയിലും സി.ആര്‍.പി.സിയിലും എന്ത് മാറ്റങ്ങള്‍ വരുത്തണം എന്നതിനെ കുറിച്ച് എല്ലാവരും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷയെ കുറിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഐ.പി.സിയും സി.ആര്‍.പി.സിയും പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി അറിയിച്ചത്.
Photo Courtesy : Google/ images are subject to copyright