സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ ആലോചന;ഇതുമായി ബന്ധപ്പെട്ട് ചർച്ചചെയ്യാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി.
സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഡിസംബര്‍ 17നാണ് യോഗം. യോഗത്തില്‍ പൊതു, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പടെയുളളവര്‍ പങ്കെടുക്കും.
ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
പൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ എന്ന നിലയിലാണ് 10, 12 ക്ലാസുകളെ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. ജനുവരിയോടെ പത്താം ക്ലാസിന്റെയും 12 ക്ലാസിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിരുന്നു.
എല്ലാ ക്ലാസ്സുകളും തുറക്കുമോ അതോ 10, പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ ക്ലാസ് ആണോ ആദ്യം തുടങ്ങുക എന്ന കാര്യം വ്യക്തമായിട്ടില്ല.
Photo Courtesy : Google/ images are subject to copyright