കൊറോണ പ്രതിരോധപോരാട്ടത്തില്‍ ‘ലോകത്തിൻ്റെ തന്നെ ഫാര്‍മസി’യായി ഇന്ത്യ; വാക്‌സിൻ ഇതുവരെ എത്തിയത് 17 രാജ്യങ്ങളിലേക്ക്.
കൊറോണ പ്രതിരോധപോരാട്ടത്തില്‍ ‘ലോകത്തിൻ്റെ തന്നെ ഫാര്‍മസി’യായി ഇന്ത്യ. എല്ലാ രാജ്യങ്ങളേയും ഒരുപോലെ സഹായിച്ചാണ് ‘ലോകത്തിൻ്റെ തന്നെ ഫാര്‍മസി’യായി ഇന്ത്യ മാറിയത്. ഇതുവരെ 17 രാജ്യങ്ങളിലേക്കാണ് കൊറോണ വാക്‌സിന്‍ കയറ്റി അയച്ചത്. പശ്ചിമാഫ്രിക്കയും ബ്രസീലും ഉള്‍പ്പെടെ കിഴക്കന്‍ അമേരിക്കയില്‍ വരെ ഇന്ത്യയുടെ വാക്‌സിനെത്തി. ഇതുവരെ 56 ലക്ഷം ഡോസുകളാണ് വിവിധ രാജ്യങ്ങളിലായി ഇന്ത്യ വിതരണം ചെയ്തത്. അതില്‍ പാകിസ്താനും ഉള്‍പ്പെടുന്നു.
ഒരു കോടി ഡോസുകള്‍ കൂടി വിവിധ രാജ്യങ്ങളിലായി എത്തിയ്ക്കാനുള്ള അനുമതി ലഭിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. കൂടാതെ വാക്‌സിന്‍ നിര്‍മ്മാണവും വേഗത്തില്‍ നടക്കുകയാണ്. ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനായി 92ഓളം രാജ്യങ്ങളാണ് സമീപിച്ചിരിക്കുന്നത്.
ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സെയ്‌ഷെലസ്, ശ്രീലങ്ക, യുഎഇ, ബ്രസീല്‍, മൊറോക്കോ, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, അല്‍ജീരിയ, കുവൈറ്റ്, ദക്ഷിണാഫ്രിക, സൗദി, മംഗോളിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യ വാക്‌സിനെത്തിച്ചു. അടുത്ത ദിവസങ്ങളില്‍ കരീബിയല്‍ ദ്വീപുകള്‍ക്ക് അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായും ശ്രീവാസ്തവ വ്യക്തമാക്കി.
ഒരു കോടി കൊറോണ വാക്‌സിന്‍ ഡോസുകള്‍ ആഫ്രിക്കന്‍ വന്‍കരയിലും പത്ത് ലക്ഷം ഡോസുകള്‍ യുഎന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉടനടി നല്‍കും. ആവശ്യത്തിന് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. വാക്‌സിന്‍ ക്ഷാമം രാജ്യത്ത് ഉണ്ടാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright