മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബാറോസ്: ഗാര്‍ഡ്യന്‍ ഓഫ് ഡി’ഗാമാസ് ട്രെഷറിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബാറോസ്: ഗാര്‍ഡ്യന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍’. കുട്ടികള്‍ക്ക് വേണ്ടി 3D യില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗയും ചിത്രത്തിൻ്റെ ഭാഗമാണ്.
ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരൻ്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. 2019 ഏപ്രില്‍ മാസത്തിലാണ് താന്‍ സംവിധായകനാകാന്‍ പോകുന്ന വിവരം മോഹന്‍ലാല്‍ തൻ്റെ ബ്ലോഗില്‍ കുറിച്ചത്.
കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്‍റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്‍റെ സ്വപ്നം’- മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചതിങ്ങനെ.
ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയനുസരിച്ച്, ചിത്രത്തില്‍ പൃഥ്വിരാജ് മാത്രമല്ല, പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മറ്റു താരങ്ങളും പിന്നണിയില്‍ ഉണ്ട് എന്നാണ്.
വോയിസ് ഓവറിനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ അജിത്, ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍, തെലുങ്കില്‍ ചിരഞ്ജീവി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മോഹന്‍ലാലിൻ്റെ ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി വോയിസ്‌ഓവര്‍ നല്‍കിയിരുന്നു.
പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്തുസൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമെ അയാള്‍ അത് കൈമാറുകയുള്ളു. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥ.
Photo Courtesy : Google/ images are subject to copyright