ആളും ആരവവും ഇല്ലാതെ തൃശ്ശൂർ പൂരം തുടങ്ങി ;ഘടക രൂപങ്ങൾ വടക്കുംനാഥന് മുന്നിൽ
ആളും ആരവവും ഇല്ലാതെ തൃശൂർ പൂരത്തിന് തുടക്കം ആയി. രാവിലെ ഏഴുമണിയോടെ കണ്ണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെ പൂരത്തിന് തുടക്കം ആയി. ഒറ്റ ആനപ്പുറത്തു എഴുന്നള്ളിച്ചാണ് ഇത്തവണ ഘടക പൂരങ്ങൾ വടക്കുംനാഥന് മുന്നിലെത്തിയത് .തിരുവമ്പാടിയും എട്ടു ഘടക ക്ഷേത്രങ്ങളും ഒരാനപ്പുറത്താണ് എഴുന്നുള്ളിപ്പ് നടത്തുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതൽ ആഘോഷങ്ങൾ ഒഴിവാക്കി. സർക്കാർ അനുമതി നൽകിയതിനാൽ പാറമേക്കാവ് പതിനഞ്ച് ആനപ്പുറത്ത് എഴുന്നുള്ളിപ്പ് നടത്തും. തുടർന്ന് ഇലഞ്ഞിത്തറ മേളം നടക്കും. ഇത്തവണ കുടമാറ്റം ഉണ്ടാകില്ല. ഗജവീരൻ പാറമേക്കാവ് പത്മനാഭൻ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും. തിരുവമ്പാടി ചന്ദ്രശേഖരൻ മഠത്തിൽനിന്നുള്ള വരവിന് തിടമ്പേറ്റും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം നടക്കുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് നേതൃതം വഹിക്കുന്നത് കോങ്ങാട് മധു ആണ്.
Photo Courtesy : Google/ images are subject to copyright