അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി.
വിജലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സത്യാവസ്ഥ മനസിലാക്കിയത്. എംഎൽഎ എന്ന നിലയിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊണ്ടുവരാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. നിർദേശം സമർപ്പിക്കാൻ മാത്രമേ എംഎൽഎയ്ക്ക് സാധിക്കു. മറ്റുകാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വകുപ്പുകളും മന്ത്രിതലത്തിലുമാണ്. ഒരുതട്ടിക്കൂട്ട് കമ്പനിയെയാണ് പദ്ധതി ഏൽപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ വിജിലൻസ് പരിശോധന അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെക്കുിറിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും മുൻ ടൂറിസം മന്ത്രി അനിൽകുമാറിന് ഇതിൽ പങ്കുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽ കുമാറും ഡിടിപിസിയും ഏൽപ്പിച്ച കരാർ സംഘം കേരളത്തിലെ ടൂറിസം മേഖലയിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണിതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright