മഹാമാരിയെ തോൽപ്പിച്ച് എസ് എസ് എൽ സി പരീക്ഷാഫലം .99.47% വിജയം

മഹാമാരിയെ തോൽപ്പിച്ച് എസ് എസ് എൽ സി പരീക്ഷാഫലം .99.47% വിജയം

മുന്‍ അനുഭവങ്ങളൊന്നുമില്ലാത്ത ഒരു പരീക്ഷണകാലമായിരുന്നു കഴിഞ്ഞ അദ്ധ്യായനവർഷം ഒറ്റ ദിവസം പോലും സ്കൂളിലെ ക്ലാസ് മുറിയിലിരിക്കാനാകാതെ മെബൈലിലും ലാപ്ടോപ്പിലുമായിരുന്നു കുട്ടികളുടെ പഠനം. ആശങ്കകള്‍ക്കിടയിലും പുതിയ മാറ്റത്തിനൊത്ത് കുട്ടികള്‍ക്ക് പ്രോത്സാഹനം നൽകി കൂടെ നിന്ന അധ്യാപകര്‍. പ്രതിസന്ധിക്കിടയിലും പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ഇതിനൊടുവിലാണ് റെക്കോര്‍ഡ് വിജയവുമായി എസ്‌എസ്‌എല്‍സി ഫലം വന്നിരിക്കുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും എല്ലാം പുതിയ അനുഭവമായിരുന്നു ഇത്.

കോവിഡ് കാലത്തെ ഈ പരീക്ഷണത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും എ പ്ലസ് നേടി. കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് എത്തിയത്. ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. എന്നാല്‍ പരീക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച്‌ 17 നാണ് ആദ്യം പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ടൈംടേബിളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഭരണപക്ഷ അധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രിലിലേക്ക് മാറ്റി. പരീക്ഷ തുടങ്ങിയശേഷം രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സ്ഥിതിയുണ്ടായി. പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ രോഗബാധിതരാകുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ നിന്ന് പിന്നോട്ട് പോകാന്‍ അധികൃതര്‍ തയാറായില്ല.

മുന്നൂറിലധികം വിദ്യാര്‍ഥികളാണ് കോവിഡ് പോസിറ്റീവായി പരീക്ഷയ്ക്ക് എത്തിയത്. പ്രത്യേക ഹാളില്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരം കണ്ടു. എഴുത്തുപരീക്ഷകള്‍ വിജയകരമായി നടത്തിയെങ്കിലും ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ഉപേക്ഷിക്കേണ്ടിവന്നു. നിരന്തര മൂല്യനിര്‍ണയത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ഗ്രേഡ് കണക്കാക്കുകയായിരുന്നു.കോവിഡ് വ്യാപനം കണക്കിലെടുത്ത് മൂല്യനിര്‍ണയത്തിന് ഇത്തവണ കൂടുതല്‍ ക്യാമ്പുകളും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം 56 ക്യാമ്പുകളാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 72ആയി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.