- Breaking News
- Entertainment
- Featured
- Featured2
- International
- Latest News
- Motivation
- News
- Technology
- Travel&Tourism
സിരിഷ ബാൻഡ്ല: ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ.
എയ്റോനോട്ടിക്കൽ എഞ്ചിനീയർ സിരിഷ ബാൻഡ്ല ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ.
ഇന്ത്യൻസമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്സിക്കോയിൽ നിന്ന് വെർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടർന്ന് നേരത്തേ നിശ്ചയിച്ചതിൽനിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര.
കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്നഇന്ത്യൻ വംശജയായി മാറി ഇതോടെ സിരിഷ. വിങ് കമാൻഡർ രാകേഷ് ശർമ്മ മാത്രമാണ് ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യൻ പൗരൻ. 1984-ൽ സോവിയറ്റ് ഇന്റർകോസ്മോസ് പദ്ധതിയുടെ ഭാഗമായി സോയൂസ് ടി-11-ലാണ് രാകേഷ് ശർമ ബഹിരാകാശം തൊട്ടത്.
34-കാരിയായ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച ബാൻഡ്ല യുഎസിലെ ഹൂസ്റ്റണിലാണ് വളർന്നത്. റിസർച്ച് എക്സ്പീരിയൻസ് ആയിട്ടാണ് സിരിഷ ബഹിരാകാശ സംഘത്തിലുണ്ടായിരുന്നത്
സിരിഷ ബാൻഡ്ല തന്റെ നാലാം വയസിലാണ് യുഎസിലെത്തിയത്. 2011-ൽ പാർഡ്യൂ സർവകലാശാലയിലെ എയ്റോനോട്ടിക് ആൻഡ് ആസ്ട്രോനോട്ടിക്സിൽ നിന്ന് സയൻസ് ബിരുദം നേടി. 2015-ൽ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
Photo Courtesy : Google/ images are subject to copyright